ന്യൂഡൽഹി: ഇറാക്കിലെ മൊസൂളിൽ മൂന്നുവർഷംമുന്പ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച 39 പേരും കൊല്ലപ്പെട്ടുവെന്നു തെളിവില്ലാതെ പറയുന്നതു പാപമാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്സഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുഷമ.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്നും സുഷമ പറഞ്ഞു. വിയറ്റ്നാം യുദ്ധത്തിൽ കാണാതായ സൈനികർക്കുവേണ്ടി രാജ്യം കാത്തിരിക്കുന്നതുപോലെ, രണ്ടാം ലോകമഹായുദ്ധത്തിൽ കാണാതായവർക്കുവേണ്ടി അമേരിക്ക കാത്തിരിക്കുന്നതുപോലെയാണിത്. ഇറാക്കി വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ ജാഫരി ഇന്ത്യയിലെത്തിയ വേളയിലാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ ജീവനോടെയുണ്ടോ മരിച്ചോ എന്നു തെളിവില്ലെന്നു പറഞ്ഞത്. ഇവരെ പാർപ്പിച്ച ബാദുഷിലെ ജയിൽ ഐഎസ് തകർത്തുവെന്നും ജാഫരി പറഞ്ഞിരുന്നു.
തെളിവില്ലാതെ ഇന്ത്യക്കാർ മരിച്ചെന്നു പറയുന്നതു പാപം: സുഷമ സ്വരാജ്
01:46 AM Jul 27, 2017 | Deepika.com