ന്യൂഡൽഹി: രാജ്യത്തിനു ശാസ്ത്രബോധം പകർന്നു നല്കുന്നതിൽ മുന്നിൽ നിന്ന പ്രമുഖ ശാസ്ത്രജ്ഞൻ പദ്മവിഭൂഷൺ പ്രഫ. യശ്പാൽ(90) അന്തരിച്ചു. നോയിഡയിലെ മാക്സ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളായിരുന്നു മരണകാരണമെന്ന് മകനും ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വിഭാഗത്തിൽ ശാസ്ത്രജ്ഞനുമായ രാഹുൽപാൽ അറിയിച്ചു.
കോസ്മിക് വികരണങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുള്ള പ്രഫ. യശ്പാൽ ദൂരദർശനിലെ പരിപാടികളിലൂടെയടക്കം വിദ്യാർഥികൾക്കു ശാസ്ത്രബോധം പകർന്നുനല്കാൻ മുൻകൈയെടുത്തിരുന്നു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിലാണ് ഇദ്ദേഹംജോലി ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നു.
യശ്പാലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി മോദി അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി. അസാമാന്യപ്രതിഭയെയും അക്കഡേമിഷനെയുമാണു നമുക്കു നഷ്ടമായിരിക്കുന്നതെന്നതെന്നും മോദി ട്വിറ്ററിൽ നല്കിയ അനുശോചന സന്ദേശത്തിൽ കുറിച്ചു.
ശാസ്ത്രപ്രതിഭ പ്രഫ. യശ്പാൽ വിടവാങ്ങി
01:54 AM Jul 26, 2017 | Deepika.com