ചെന്നൈ: ദേശീയഗീതമായ "വന്ദേമാതരം' തമിഴ്നാട്ടിലെ സ്കൂളുകളിൽ പാടുന്നതു നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ആഴ്ചയിൽ രണ്ടുവട്ടമാണുപാടേണ്ടത്.
വിദ്യാർഥികൾ ആഴ്ചയിൽ രണ്ടുവട്ടം "വന്ദേമാതരം' പാടുന്നുണ്ടെന്ന് സർക്കാർ, സ്വകാര്യ സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. ഇത് തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ആയാൽ കൊള്ളാമെന്നും ജസ്റ്റീസ് എം.വി. മുരളീധരന്റെ ഉത്തരവിൽ പറയുന്നു.മറ്റു സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും മാസത്തിൽ ഒരു തവണ വന്ദേമാതരം പാടാം. ബംഗാളിയിലും സംസ്കൃതത്തിലും പാടുന്നതിൽ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ തമിഴിലേക്കു മൊഴിമാറ്റാനുള്ള നടപടികളെടുക്കാം. ബോധ്യപ്പെടുന്ന കാരണങ്ങളാൽ ഒരാൾക്ക് വന്ദേമാതരം പാടാനാകില്ലെന്നു പറഞ്ഞാൽ അയാളെ നിർബന്ധിക്കരുതെന്നും ജഡ്ജി ഉത്തരവിൽ നിർദേശിച്ചു.
തമിഴ്നാട്ടിൽ ആഴ്ചയിൽ രണ്ടുവട്ടം കുട്ടികൾ വന്ദേമാതരം പാടും
01:52 AM Jul 26, 2017 | Deepika.com