ന്യൂഡൽഹി/ബെയ്ജിംഗ്: അതിർത്തിയിലെ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ അരുണാചൽപ്രദേശിൽ തുരങ്കങ്ങൾ നിർമിച്ച് ചൈനീസ് അതിർത്തിയിലേക്കു വേഗം സൈന്യത്തെ എത്തിക്കാൻ ഇന്ത്യ പദ്ധതി തയാറാക്കി. സേല ചുരത്തിൽ തുരങ്കം നിർമിച്ച് തവാംഗിലേക്കുള്ള യാത്രാസമയം കുറയ്ക്കാനാണു നീക്കം.
ഭൂട്ടാൻ - ചൈന- ഇന്ത്യ അതിർത്തിയിലെ ഡോക ലായിൽനിന്ന് ഇന്ത്യ പിന്മാറണമെന്നു ചൈന വീണ്ടും ആവശ്യപ്പെട്ടു. ഡോക ലാ ചൈനയുടേതാണെന്നും അതു സംരക്ഷിക്കാൻ കൂടുതൽ സന്നാഹം ഒരുക്കുമെന്നും ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് വി കിയാൻ പറഞ്ഞു.
നാളെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ചൈനയിൽ എത്തുന്നുണ്ട്. ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ എൻഎസ്എമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണു പോകുന്നത്. അവിടെവച്ച് ചൈനയുടെ എൻഎസ്എയുമായി ചർച്ചയുണ്ടാകും. അതോടെ മഞ്ഞുരുകുമെന്നാണു കരുതുന്നത്.
അതിർത്തി: വീണ്ടും ചൈനീസ് ഭീഷണി
01:33 AM Jul 25, 2017 | Deepika.com