ന്യൂഡൽഹി: കാഷ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട 215 കേസുകൾ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 1989-90 കാലത്ത് 700ഓളം കാഷ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതു ചൂണ്ടിക്കാട്ടി റൂട്സ് ഓഫ് കാഷ്മീർ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, 27 വർഷമായി പരാതിക്കാരൻ ഹർജിയിൽ അടയിരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹറും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച്, അന്വേഷണം നടത്തിയാൽ 27 വർഷത്തിനു ശേഷം എങ്ങനെയാണ് തെളിവ് ശേഖരിക്കുകയെന്നും ചോദിച്ചു. സംഭവത്തിൽ ഇതുവരെ കേന്ദ്രവും സംസ്ഥാന സർക്കാരും കാര്യമായ അന്വേഷണം നടത്തിയില്ലെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല.
കാഷ്മീരി പണ്ഡിറ്റുകളുടെ കൊലക്കേസ്: ഹർജി സുപ്രീംകോടതി തള്ളി
01:05 AM Jul 25, 2017 | Deepika.com