ഒൗറംഗാബാദ്: കക്കൂസ് പണിയാൻ കാശില്ലെങ്കിൽ ഭാര്യയെ വിറ്റു പണി തുടങ്ങണമെന്ന ജില്ലാ കളക്ടറുടെ നിർദേശം വിവാദമായി. ബിഹാറിൽ ജാമോർ ബ്ലോക്കിൽ നടന്ന സ്വച്ഛതാ മഹാസഭാ പരിപാടിയെ അഭിസംബോധന ചെയ്യവേയാണു ജില്ലാ കളക്ടർ കൻവാൾ തനൂജിന്റെ വിവാദ പ്രസ്താവന. സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വീടുകൾക്കു കക്കൂസ് നിർബന്ധമെന്ന അവബോധന പരിപാടിക്കിടെയാണു കളക്ടറുടെ വിവാദ പരാമർശമുണ്ടായത്.
പരിപാടിയിൽ ഒത്തുകൂടിയ ജനങ്ങളോടായി ജഡ്ജി ചോദിച്ചു; ഒരു കക്കൂസ് പണിയുന്നതിന് 12,000 രൂപയല്ലേ വേണ്ടതുള്ളൂ. ഇതുകേട്ടയുടനെ അവിടെയുണ്ടായിരുന്ന ഒരാൾ ’എന്റെ കൈയിൽ 12,000 രൂപ എടുക്കാനില്ല’ എന്ന് പറഞ്ഞു. ഇതു കേട്ടു ക്ഷുഭിതനായതിനെത്തുടർന്നാണ് ’ കക്കൂസ് പണിയാൻ കാശില്ലെങ്കിൽ ഭാര്യയെ വിറ്റെങ്കിലും കക്കൂസ് നിർമിക്കണമെന്ന് പരാമർശിച്ചത്.
സംഭവം വിവാദമായതിനെത്തുടർന്ന് തന്റെ പ്രസ്താവന വളച്ചൊടിച്ചു ദുരർഥമുണ്ടാക്കുകയാണു ചെയ്തതെന്ന് കളക്ടർ വിശദീകരിച്ചു.
കക്കൂസ് പണിയാൻ കാശില്ലെങ്കിൽ ഭാര്യയെ വിറ്റോളൂ എന്ന് കളക്ടർ
01:05 AM Jul 25, 2017 | Deepika.com