ന്യൂഡൽഹി: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയാകും. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേൽ നാലു തവണ രാജ്യസഭാംഗമായിട്ടുണ്ട്.
1993ലാണ് ആദ്യമായി രാജ്യസഭാംഗമായത്. മുതിർന്ന നേതാവ് ശങ്കർ സിംഗ് വഗേല പാർട്ടിവിട്ടത് തിരിച്ചടിയാണെങ്കിലും പട്ടേലിന്റെ വിജയത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. 182 അംഗ സഭയിൽ കോൺഗ്രസിന് 57 സീറ്റുണ്ട്. രാജ്യസഭയിലേക്കു ജയിക്കാൻ 47 എംഎൽഎമാരുടെ പിന്തുണ മതി. രണ്ടംഗങ്ങളുള്ള എൻസിപിയും ഒരംഗമുള്ള ജെഡി-യുവും കോൺഗ്രസിനെ പിന്തുണയ്ക്കും.
അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
12:22 AM Jul 24, 2017 | Deepika.com