ശ്രീനഗർ: കാഷ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയ്ക്കു നേരേ പടക്കവും കല്ലുകളും എറിഞ്ഞ യുവാക്കൾക്കുനേരേ സൈന്യം നടത്തിയ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. തൻവീർ അഹമ്മദ് വാനി(18)ആണു മരിച്ചത്. മുഹമ്മദ് ഇബ്രാഹിം എന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു. ഭീർവ ടൗണിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പട്രോളിംഗ് പൂർത്തിയാക്കി ക്യാന്പിലേക്കു മടങ്ങിയ രാഷ്ട്രീയ റൈഫിൾസ് ജവാന്മാർക്കുനേരേയാണ് ആക്രമണമുണ്ടായത്. പടക്കമെറിഞ്ഞതു ഗ്രനേഡാണെന്നു തെറ്റിദ്ധരിച്ചു വെടിയുതിർക്കുകയായിരുന്നുവെന്ന് ഐജി മുനീർ ഖാൻ പറഞ്ഞു. തൻവീറിന്റെ മൃതദേഹവും വഹിച്ചു ബീരേവ ടൗണിൽ പ്രക്ഷോഭകർ റാലി നടത്തി.
സംഘർഷാവസ്ഥ കണക്കിലെടുത്തു കൂടുതൽ സൈനികരെ വിന്യസിച്ചു. രാഷ്ട്രീയ റൈഫിൾസിനെതിരേ ജമ്മു കാഷ്മീർ പോലീസ് കേസെടുത്തു.
കാഷ്മീരിൽ സേനയുടെ വെടിയേറ്റു യുവാവ് മരിച്ചു
01:59 AM Jul 22, 2017 | Deepika.com