ജലൗൻ (യുപി): ഉത്തർപ്രദേശിലെ ഒറായി കോട്ട്വാലിയിൽ അക്രമികൾ ബാങ്കിലേക്ക് നാടൻബോംബെറിഞ്ഞ് നാലു ലക്ഷം രൂപ കവർന്നു. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്കും ബാങ്കിലുണ്ടായിരുന്ന ഇടപാടുകാർക്കും പരിക്കേറ്റു.
രാജേന്ദ്രനഗറിലെ ഗാന്ധി കോളജിനടുത്തുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ബാങ്കിലേക്ക് അതിക്രമിച്ചു കയറിയ രണ്ടുപേർ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മോഷണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നും എസ്പി എ.പി. സിംഗ് പറഞ്ഞു.
ബാങ്കിലേക്ക് ബോംബെറിഞ്ഞ് നാലു ലക്ഷം കവർന്നു
01:39 AM Jul 22, 2017 | Deepika.com