ശ്രീനഗർ: കാഷ്മീരിൽ പ്രസിദ്ധമായ ജാമിയ മസ്ജിദിനു വെളിയിൽ ജനക്കൂട്ടം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ നഗ്നനാക്കിയശേഷം മർദിച്ചു കൊലപ്പെടുത്തി.ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റ്(57) ആണു ദാരുണമായി വധിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. മൂന്നാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ഡിജിപി എസ്.പി. വൈദ് പറഞ്ഞു.വിഭജനവാദിയായ ഹുറി യത്ത് നേതാവ് മീർവായി സ് ഉമർ ഫറൂഖിന്റെ സുരക്ഷയ്ക്കായാണു ഡിഎസ്പിയെ നിയോഗിച്ചിരുന്നത്.
ശ്രീനഗറിന്റെ പ്രാന്തത്തിലുള്ള നൗഹാട്ട പ്രദേശത്തെ ജാമിയ മസ്ജിദിനു വെളിയിൽ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മോസ്കിൽനിന്ന് ആളുകൾ പുറത്തിറങ്ങിവരുന്ന ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ അക്രമികൾ ഡിവൈഎസ്പി മുഹമ്മദ് അയൂബിനെ വളഞ്ഞു . സ്വയംരക്ഷയ്ക്കായി ഡിവൈഎസ്പി കൈയിലുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് ജനക്കൂട്ടത്തിനു നേർക്കു വെടിയുതിർത്തു. വെടിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇതോടെ രോഷാകുലരായ ജനക്കൂട്ടം ഡിഎസ്പിയെ മർദിച്ചു കൊലപ്പെടുത്തുകയാണുണ്ടായത്.
സംഭവത്തെ നാണംകെട്ട പ്രവൃത്തിയെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി പോലീസിന്റെ ക്ഷമ പരീക്ഷിക്കരുതെന്നു ജനങ്ങൾക്കു മുന്നറിയിപ്പു നല്കി. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പാർട്ടി ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും എംഎൽഎയെന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ ശന്പളവും കൊല്ലപ്പെട്ട ഡിവൈഎസ്പിയുടെ കുടുംബത്തിനു നല്കുമെന്നു പറ ഞ്ഞു. സംഭവത്തെ മിർവായിസ് ഉമർ ഫാറൂഖ് അപലപിച്ചു.
ശ്രീനഗറിൽ ഡിവൈഎസ്പിയെ ജനം മർദിച്ചു കൊലപ്പെടുത്തി
12:58 AM Jun 24, 2017 | Deepika.com