ബംഗളൂരു: സഹകരണ ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള അരലക്ഷംരൂപ വരെയുള്ള കാർഷികവായ്പകൾ എഴുതിത്തള്ളാൻ കർണാടക സർക്കാർ തീരുമാനിച്ചു. വിളനാശത്തെത്തുടർന്നു കർഷകർ ദീർഘകാലമായി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷകക്ഷികളുടെ സമ്മർദംകൂടിയായതോടെയാണു തീരുമാനം. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിടുന്നു.
സഹകരണബാങ്കുകളിൽനിന്നു വായ്പ എടുത്ത 22,27,506 കർഷകർക്കു തീരുമാനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതിലൂടെ സർക്കാർ 8,165 കോടിരൂപയുടെ ബാധ്യത ഏറ്റെടുക്കേണ്ടിവരും.
വിളനാശവും വരൾച്ചയും മൂലം പ്രതിസന്ധിയിലായ കർഷകർ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണു തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
കർണാടകയിലും കാർഷികവായ്പ എഴുതിത്തള്ളുന്നു
01:44 AM Jun 22, 2017 | Deepika.com