കോയന്പത്തൂർ: കോടതിയലക്ഷ്യ ക്കേസിൽ സുപ്രീംകോടതി ആറുമാസം തടവിനു വിധിച്ച കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ അറസ്റ്റിൽ. പശ്ചിമബംഗാൾ സിഐഡി സംഘവും തമിഴ്നാട് പോലീസും സംയുക്തമായി കോയന്പത്തൂരിൽവച്ചാണ്അറസ്റ്റ്ചെ യ്തത്.
കർണനെ ചെന്നൈയിൽ എത്തിച്ചശേഷം കോൽക്കത്തയിലേക്കു കൊണ്ടുപോകും.
മേയ് ഒന്പതിലെ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് അദ്ദേഹം ഒളിവിലായിരുന്നു. ജൂൺ 12ന് ജസ്റ്റീസ് കർണൻ വിരമിച്ചിരുന്നു. അങ്ങനെ ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം. സുപ്രീംകോടതി തടവുശിക്ഷയ്ക്കു വിധിക്കുന്ന ആദ്യ ജഡ്ജിയും ഇദ്ദേഹം തന്നെ.
മൂന്നു ദിവസം കൊച്ചി പനങ്ങാട്ടുള്ള ലേക് സിംഫണി റിസോർട്ടിൽ രണ്ട് സഹായികൾക്കൊപ്പം താമസിച്ചെന്നു ജസ്റ്റീസ് സി.എസ്. കർണൻ പോലീസിൽ മൊഴി നല്കി. ഈ മാസം 11 മുതൽ 13 വരെ റിസോർട്ടിൽ താമസിച്ചുവെന്നാണ് മൊഴി.
ജസ്റ്റീസ് കർണനെക്കുറിച്ച് അന്വേഷിക്കാൻ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അതിനാൽ തങ്ങൾ അന്വേഷിച്ചിരുന്നില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു.
ജസ്റ്റീസ് കർണൻ അറസ്റ്റിൽ; ഒളിവിൽ താമസിക്കാൻ കൊച്ചിയും
01:02 AM Jun 21, 2017 | Deepika.com