ന്യൂഡൽഹി: ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ രാഷ്ട്ര പതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നടത്തിയ അപ്രതീക്ഷിത നീക്കം.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുതൽ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ വരെയുള്ളവരുടെ പേരുകൾ പ്രചരിക്കുന്നതിനിടെയാണു രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിച്ചത്.
ആദിവാസിയെയോ ദളിതനെയോ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന ആർഎസ്എസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ആദിവാസി വിഭാഗത്തിൽ നിന്നാണെങ്കിൽ ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമു ആയിരിക്കും സ്ഥാനാർഥി എന്നായിരുന്നു പ്രധാന അഭ്യൂഹം.
ഉത്തർപ്രദേശിലുള്ള കോലി സമുദായാംഗമായ രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കിയത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദളിത് പിന്തുണ ഉറപ്പാക്കുന്നതിനായുള്ള നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.
അപ്രതീക്ഷിത നീക്കം
12:06 AM Jun 20, 2017 | Deepika.com