ന്യൂഡൽഹി: ഹിസ്ബുൾ ഭീകരൻ സബ്സർഭട്ട് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലും കാഷ്മീരിലെ സൈനിക പരീക്ഷയിൽ വൻ പങ്കാളിത്തം. വിഘടനവാദി നേതാക്കൾ രണ്ടു ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തെങ്കിലും സൈന്യം നടത്തിയ പരീക്ഷയിൽ 799 പേർ പങ്കെടുത്തു.
കായികപരീക്ഷയിലും വൈദ്യപരിശോധനയിലും യോഗ്യത നേടിയവരാണ് ഇന്നലെ പരീക്ഷയ്ക്കെത്തിയത്. കായിക പരീക്ഷയിൽ യോഗ്യത നേടിയ 815 പേരിൽ 16 പേർ മാത്രമാണ് ഇന്നലെത്ത പരീക്ഷയെഴുതാതിരുന്നത്.
കാഷ്മീരിലെ സൈനിക പരീക്ഷയിൽ വൻ പങ്കാളിത്തം
11:55 PM May 28, 2017 | Deepika.com