ന്യൂഡൽഹി: 31 ഔഷധങ്ങളും ഔഷധക്കൂട്ടുകളും കൂടി വിലനിയന്ത്രണ പരിധിയിലാക്കി.
വേദനസംഹാരി മോർഫീൻ, ക്ഷയത്തിനും കുഷ്ഠത്തിനുമെതിരേ ഉപയോഗിക്കുന്ന ആന്റി ബയോട്ടിക് റിഫാംപിസിൻ, ഹീമോഫീലിയ (രക്തം കട്ടപിടിക്കാത്ത അവസ്ഥ) രോഗികൾക്കുള്ള ജീവരക്ഷാ മരുന്നായ ഫാക്ടർ എയിറ്റ്, പാരസെറ്റാമോൾ ഇൻജെക്ഷൻ, ഗ്ലൂക്കോസ് ഇൻജെക്ഷൻ, പാന്പിൻവിഷത്തിനുള്ള ആന്റി സിറം (പോളിവാലന്റ്) തുടങ്ങിയവ വില നിയന്ത്രണത്തിൽ വരും. ഇതോടെ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) 791 ഇനം ഔഷധങ്ങൾ വിലനിയന്ത്രണത്തിലാക്കി.
അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ 829 ഔഷധങ്ങളാണുള്ളത്. ബാക്കി 38 എണ്ണംകൂടി താമസിയാതെ വിലനിയന്ത്രണത്തിലാക്കും. ഓരോന്നിനും ഈടാക്കാവുന്ന പരമാവധി വില എൻപിപിഎ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഡിപിടി വാക്സിൻ, ഹെപാറ്റൈ റ്റിസ് ബി വാക്സിൻ, ഹെപാറിൻ ഇൻജെക്ഷൻ, ഡൈക്ലോ ഫെനാക് കാപ്സ്യൂൾ, ഇബുപ്രോഫൻ, ക്ലോട്രി മാസോൾ ലോഷൻ, പെർമെത്രൻ (ജെൽ, ക്രീം, ലോഷൻ), ക്ലോമിഫെൻ ഇൻജെക്ഷൻ, മെറ്റ്ഫോർമിൻ എസ്ആർ, ടെൽമിജുബ് ബീറ്റ (25, 50) തുടങ്ങിയവയും വിലനിയന്ത്രണ പരിധിയിലായി.
ക്ഷയം, ഹീമോഫീലിയ മരുന്നുകളും മോർഫിനും നിയന്ത്രണ പട്ടികയിൽ
01:03 AM May 27, 2017 | Deepika.com