ചെന്നൈ: പാൽ ദീർഘകാലം കേടുകൂടാതെയിരിക്കാൻ ഭൂരിഭാഗം സ്വകാര്യ പാൽ കന്പനികളും രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നു തമിഴ്നാട് ക്ഷീരവികസന മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ മിൽക്ക് ഏജന്റ്സ് അസോസിയേഷൻ രംഗത്തെത്തി.
വിഷയത്തെ സാമാന്യവത്കരിക്കാതെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ അസോസിയേഷൻ മന്ത്രിയോടാവശ്യപ്പെട്ടു. അതേസമയം, വിതരണം ചെയ്യുന്ന പാൽ ശുദ്ധമാണെന്നു തെളിയിക്കാൻ സാമൂഹ്യപ്രവർത്തകരെയോ സർവകക്ഷി സംഘത്തെയോ തങ്ങളുടെ പ്ലാന്റുകൾ സന്ദർശിക്കാൻ മിൽക്ക് ഏജന്റുമാർ അനുവദിക്കുമോയെന്ന് മന്ത്രി ചോദിച്ചു.
പാൽ കന്പനികൾ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു തമിഴ്നാട് മന്ത്രി
12:46 AM May 26, 2017 | Deepika.com