മധുര: മെഡിക്കൽ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റി(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)ന്റെ ഫലപ്രഖ്യാപനം ജൂൺ ഏഴുവരെ തടഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണു സ്റ്റേ. വിവിധ ഭാഷകളിൽ തയാറാക്കിയതു വ്യത്യസ്ത ചോദ്യപേപ്പറുകളായിരുന്നെന്നും അവ ഒന്നായി കണക്കാക്കി റാങ്ക് പട്ടിക തയാറാക്കുന്നതു വിവേചനപരമാകുമെന്നും ചൂണ്ടിക്കാട്ടിയാണു സ്റ്റേ.
മേയ് ഏഴിനു സിബിഎസ്ഇ നടത്തിയ പരീക്ഷ റദ്ദാക്കാനാവശ്യപ്പെട്ട് ഒന്പതു വിദ്യാർഥികൾ നേരത്തെ ഹർജി നൽകിയിരുന്നു.ഇംഗ്ലീഷിൽ പരീക്ഷ എഴുതിയവർക്കു ലഭിച്ചതിലും എളുപ്പമായ ചോദ്യങ്ങളാണു തമിഴ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. പശ്ചിമബംഗാളിലെയും മഹാരാഷ്ട്രയിലെയും കുട്ടികളും ഇംഗ്ലീഷിലെയും പ്രാദേശിക ഭാഷകളിലെയും ചോദ്യപേപ്പറുകളുടെ വ്യത്യാസം ചൂണ്ടിക്കാട്ടിയിരുന്നു.
നീറ്റ് ഫലപ്രഖ്യാപനത്തിനു ജൂൺ ഏഴുവരെ സ്റ്റേ
12:46 AM May 25, 2017 | Deepika.com