ലക്നോ: പ്രത്യേക സിബിഐ കോടതി അയോധ്യാ കേസിന്റെ വാദം നാളെ കേൾക്കും. 1992 ൽ ബാബറി മസ്ജിദ് തകർത്തതാണ് കേസിനാസ്പദമായ സംഭവം. വിഎച്ച്പി നേതാക്കളായ ആറു പ്രതികളിൽ അഞ്ച് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. സതീഷ് പ്രദാൻ എന്ന നേതാവ് നേരത്തേ നടന്ന വാദത്തിൽ ഹാജരായിരുന്നില്ല. എന്നാൽ ആറു പേർക്കും കോടതി സമൻസ് അയച്ചിരുന്നു.
പ്രതികളായ ആറു പേരും 20, 000 രൂപ പിഴയായി അടക്കണമെന്നും കോടതി അറിയിച്ചിരുന്നു. കഴിഞ്ഞമാസം ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവർക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.
അയോധ്യാ കേസിന്റെ വാദം നാളെ
12:16 AM May 23, 2017 | Deepika.com