ന്യൂഡൽഹി: അന്തരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ അഞ്ചു വർഷങ്ങൾക്ക് മുന്പുതന്നെ അന്തിമ ആഗ്രഹങ്ങൾ എഴുതി സഹപ്രവർത്തകർക്ക് നൽകിയിരുന്നു.
നിങ്ങൾക്ക് എന്നെ സ്മരിക്കണമെങ്കിൽ വൃക്ഷങ്ങൾവച്ചുപിടിപ്പിച്ച് സംരക്ഷിക്കുക. അല്ലാതെ സ്മാരകം നിർമിച്ചോ പ്രതിമകൾ ഉയർത്തിയോ പുരസ്കാരങ്ങൾ നൽകിയോ ആവരുത് അത്. വൃക്ഷങ്ങൾ നട്ടുവളർത്തുന്നത് ഏറെ സന്തോഷിപ്പിക്കും. എന്നാൽ, അതുപോലും തന്റെ പേരിലാവരുതെന്നും ദവേ വിൽപ്പത്രത്തിൽ പറയുന്നു.
1956 ജൂലൈ ആറിനു മധ്യപ്രദേശിലെ ഉജ്ജയിനിലെ ബർനാഗറിലാണ് അനിൽ മാധവ് ദവേ ജനിച്ചത്. ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ദേശീയ രാഷ്ട്രീയത്തിലെത്തിയത്. ചിട്ടയായ ജീവിതചര്യകൾ പുലർത്തുന്നതിൽ നിഷ്കർഷ പുലർത്തിയിരുന്നു. സസ്യഭുക്കായിരുന്ന അദ്ദേഹം യോഗയുടെ ഉപാസകനുമായിരുന്നു. ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക നന്പറിലുള്ള വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ദവേ സൈക്കിളിലാണ് പാർലമെന്റിലെത്തിയിരുന്നത്.
തന്റെ സ്മരണയ്ക്കായി വൃക്ഷങ്ങൾ നടാൻ ആവശ്യപ്പെട്ട ദവേ
12:58 AM May 19, 2017 | Deepika.com