ന്യൂഡൽഹി: സഹാറാ മേധാവി സുബ്രതോ റോയി ജൂൺ 15നു മുന്പ് 1,500 കോടി രൂപ അടച്ചില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്നും സുപ്രീംകോടതി. സുബ്രതോ റോയിയുടെ പരോൾ ജൂൺ 19 വരെ നീട്ടി.
സുപ്രീംകോടതി നിർദേശിച്ച പ്രകാരം പണം കോടതിയിൽ അടയ്ക്കുന്നുണ്ടെന്നും ജൂൺ 15ന് 1,500 കോടി രൂപയും ജൂലൈ 15ന് 552.22 കോടി രൂപയും സെബി-സഹാറ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് സുബ്രതോ റോയി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പണം കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും നിർദേശിച്ച ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, മുൻ ഉത്തരവിലെ 10 കോടി രൂപ അടയ്ക്കാൻ വീഴ്ചവരുത്തിയ ചെന്നൈ സ്വദേശിയായ പ്രകാശ് സ്വാമിയെ അറസ്റ്റ് ചെയ്യാനും വിധിച്ചു.
പണമടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നു സുബ്രതോയോടു സുപ്രീംകോടതി
01:08 AM Apr 28, 2017 | Deepika.com