ന്യൂഡൽഹി: ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) കോളജ് -യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിനുമുള്ള യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സിബിഎസ്ഇ തന്നെ തുടർന്നും നടത്തും. ജൂലൈയിൽ പരീക്ഷ നടത്താനുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) മാനവവിഭവശേഷി വികസന മന്ത്രാലയവും ചർച്ച നടത്തിയാണ് ഈ തീരുമാനത്തിലെത്തിയത്. 2014 വരെ യുജിസിയാണു നെറ്റ് നടത്തിയിരുന്നത്. പിന്നീടു സിബിഎസ്ഇയെ ഏല്പിച്ചു. ജെ ഇഇ-മെയിൻ, നീറ്റ് തുടങ്ങിയവ നടത്താനുള്ളതിനാൽ തങ്ങളെ ഇതിൽനിന്ന് ഒഴിവാക്കണമെന്നു സിബിഎസ്ഇ ആവശ്യപ്പെട്ടു. ജൂലൈയിലേക്കുള്ള വിജ്ഞാപനം ഇറക്കിയുമില്ല. ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം.
എല്ലാ പൊതു പരീക്ഷകളും നടത്താൻ ഉദ്ദേശിച്ചുള്ള നാഷണൽ ടെസ്റ്റിംഗ് സർവീസ് (എൻടിഎസ്) നിലവിൽ വരും വരെ സിബിഎസ്ഇ പരീക്ഷ നടത്താനാണു മന്ത്രാലയത്തിന്റെ നിർദേശം. ജൂലൈയിലും ഡിസംബറിലുമാണു നെറ്റ് പരീക്ഷ.
നെറ്റ് പരീക്ഷ സിബിഎസ്ഇ നടത്തും
12:48 AM Apr 27, 2017 | Deepika.com