ന്യൂഡൽഹി: പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ നാവിക മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ യാദവിന്റെ കേസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ ലംഘനം നടന്നിട്ടില്ലെന്നു പാക് ഹൈക്കമ്മീഷണർ.
കേസിൽ ഇന്ത്യയുടെ അവകാശവാദങ്ങൾ തള്ളിയാണു പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് നിലപാടു വ്യക്തമാക്കിയത്. ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോയതാണെന്ന ഇന്ത്യയുടെ വാദവും ബാസിത് തള്ളി. ഇന്ത്യൻ നാവികസേന മുൻ കമാൻഡറായിരുന്ന യാദവിനെ ചാരപ്രവർത്തനത്തിനിടെ ബലൂചിസ്ഥാനിൽനിന്നു വ്യാജ പാസ്പോർട്ട് ഉൾപ്പെടെ പിടികൂടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാദവ്: കരാർ ലംഘനമില്ലെന്നു പാക് ഹൈക്കമ്മീഷണർ
12:45 AM Apr 25, 2017 | Deepika.com