ന്യൂഡൽഹി: എച്ച്ഐവി ബാധിതരോടു വിവിധതരത്തിൽ വിവേചനം കാട്ടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ശിക്ഷിക്കുന്നതിനു നിയമം വരുന്നു. രോഗബാധിതരെന്ന പേരിൽ ജോലിയിൽ നിന്നു പിരിച്ചുവിടുന്നതും ജോലിസ്ഥലത്ത് വിവേചനം ഏർപ്പെടുത്തുന്നതും തടയുന്നതിനു നിയമത്തിൽ വ്യവസ്ഥയുണ്ട്.
എച്ച്ഐവി-എയ്ഡ്സ് ബാധിതരോടു വിദ്വേഷത്തോടെ പെരുമാറുന്നവർക്കു മൂന്നുമാസം മുതൽ രണ്ടുവർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും നൽകും.
ഹ്യൂമൻ ഇമ്യുണോ ഡെഫിഷൻസി വൈറസ് (എച്ച്ഐവി) ആൻഡ് അക്വേയേർഡ് ഇമ്യൂൺ ഡെഫിഷൻസി സിൻഡ്രോം( എഐഡിഎസ്) തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം 2017 എന്ന പേരിലുള്ള ബില്ലിന് രാഷ്ട്രപതി പ്രണബ് അംഗീകാരം നൽകി.
കഴിഞ്ഞ 11 ന് ലോക്സഭ ബിൽ പാസാക്കിയിരുന്നു. മാർച്ച് 21 ന് രാജ്യസഭയും. എച്ച്വൈവി ബാധിതരുടെ സ്വത്തുക്കളും അവകാശങ്ങളും ഇതുവഴി സംരക്ഷിക്കാനാകുമെന്നു സർക്കാർ കരുതുന്നു.
എച്ച്ഐവി ബാധിതരോടു വിവേചനം: ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു
12:45 AM Apr 25, 2017 | Deepika.com