ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ നിർണായക രഹസ്യങ്ങൾ ചോർത്തിയ കേസിലെ പ്രതിയായ മുൻ നാവിക സേനാംഗത്തിനു വിദേശ യാത്രയ്ക്ക് അനുമതി.
ഏറെ വിവാദമുയർത്തിയ 2006ലെ നേവൽവാർ റൂം ലീക്ക് കേസിലെ പ്രതിയായ ലഫ്റ്റന ന്റ് കുൽഭൂഷൻ പ്രസാറിനാണു സിബിഐ കോടതി അനുമതി നൽകിയത്. ബിസിനസ് ആവശ്യങ്ങൾക്കായി ഫ്രാൻസ്, സ്പെയിൻ, ചെക് റിപ്പബ്ലിക്, റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി. നിശ്ചിത ദിവസത്തിൽ കൂടുതൽ വിദേശത്തു തങ്ങാനോ ഇംഗ്ലണ്ടിലേക്കു പോകാനോ കുൽഭൂഷന് അനുമതിയില്ലെന്നു കോടതി വ്യക്തമാക്കി. പ്രതിക്കു വിദേശ യാത്രയ്ക്ക് അനുമതി നൽകുന്നതിനെ സിബിഐ കോടതിയിൽ എതിർത്തിരുന്നു. വിദേശത്തു പോകുന്ന പ്രതി ഇന്ത്യയിലേക്കു മടങ്ങി വരാതിരിക്കാൻ സാധ്യതയുണ്ടെന്നു ചുണ്ടിക്കാട്ടിയാണു സിബിഐ അഭിഭാഷകൻ പ്രതിയുടെ വിദേശയാത്രയെ എതിർത്തത്.നാവിക സേനയുടെ 7,000 പേജുകൾ വരുന്ന പ്രതിരോധ രഹസ്യം ചോർത്തി കേസിൽ മുൻ കമാൻഡർ വിജേന്ദർ റാണ, വിംഗ് കമാൻഡർ ജി.എൽ. സംഭാ, സുർവെ ഉൾപ്പെടെ ഏഴു പ്രതികളാണുള്ളത്. കേസിലെ ഒന്നാം പ്രതിയായ രവി ശങ്കരൻ ഒളിവിലാണ്.
നാവികസേനാ രഹസ്യം ചോർത്തൽ: പ്രതിക്കു വിദേശയാത്രാ അനുമതി
12:45 AM Apr 25, 2017 | Deepika.com