ആഗ്ര: ആഗ്രയിലെ സാദർ ബസാറിലെയും ഫത്തേപ്പുർ സിക്രിയിലെയും പോലീസ് സ്റ്റേഷനു നേരേ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തീവ്ര വലതുപക്ഷങ്ങൾ ചേരിതിരിഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇന്നലെ ചിലർ അറസ്റ്റിലായിരുന്നു. പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരു ബൈക്ക് നശിപ്പിക്കുകയും സീനിയർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കുനേരെ അക്രമികൾ ശകാരവർഷം ചൊരിയുകയും ചെയ്തിരുന്നു. ബിജെപി എംഎൽഎയും അക്രമികൾക്കൊപ്പമുണ്ടായിരുന്നതായാണു സൂചന. ഉത്തർപ്രദേശ് പുതിയ ഡിജിപിയായി സുൽഖാൻ സിംഗ് ചുമതലയേറ്റതിനു പിന്നാലെയാണ് അക്രമം അരങ്ങേറിയത്.
ആഗ്ര സംഘർഷം: 14 പേർ അറസ്റ്റിൽ
11:35 PM Apr 23, 2017 | Deepika.com