കടുത്ത ചൂടിലും ഇളന്പച്ചിയിൽ ഓറഞ്ച് സമൃദ്ധി

01:53 AM Apr 07, 2017 | Deepika.com
തൃക്കരിപ്പൂർ: തണുത്ത കാലാവസ്ഥയിൽ സമൃദ്ധമായി വളർന്നു മധുരം കിനിയും ഓറഞ്ച് തീരത്തെ വീട്ടുവളപ്പിൽ കായ്ച്ചതു അപൂർവ കാഴ്ചയായി. മലനാട്ടിലെ തോട്ടങ്ങളിൽ ഓറഞ്ച് കായ്ക്കുന്നതു തണുപ്പുള്ള അന്തരീക്ഷത്തിലാണെങ്കിൽ ഇളന്പച്ചി വൈദ്യുതി സബ് സ്റ്റേഷൻ പരിസരത്ത് എ.ബി. നഫീസയുടെ പുരയിടത്തിൽ ചുട്ടുപൊള്ളുന്ന ഈ വേനലിലാണ് ചെടിയിൽ ധാരാളം ഓറഞ്ച് വിളഞ്ഞുനിൽക്കുന്നത്.
ഇപ്പോൾ ഏതാണ്ട് മുപ്പതിലധികം വയസ് പ്രായമുള്ള ചെടി നഫീസയുടെ ഭർത്താവ് പരേതനായ കെ.പി.അഹമ്മദ് ഹാജിയാണ് നട്ടുവളർത്തിയത്. ഇവരുടെ പറന്പിൽ നിറയെ മരങ്ങൾ തണലും തണുപ്പുമേകുന്ന അന്തരീക്ഷമാണെന്നതു മാത്രമല്ല തേൻവരിക്ക പ്ലാവിന്‍റെ അരികുപറ്റിയാണു ഓറഞ്ചു തൈ വളർന്നത്.
രണ്ടു മീറ്റർ ഉയരം വച്ചപ്പോൾ ആദ്യമായി ഫലമുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ശൈത്യകാലത്ത് പൂവിടും കായ്കൾ ഉണ്ടാവുകയും ചെയ്തു. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് വീട്ടിലെ ഓറഞ്ച് സീസണ്‍. കഴിഞ്ഞ രണ്ടു വർഷമായി ചെടി നന്നായി കായ്ക്കുന്നുണ്ട്.
നല്ല മധുരമുള്ള 100 മുതൽ 150 ഓറഞ്ചുകൾ ഒരു സീസണിൽ ലഭിക്കുന്നതായി വീട്ടുകാർ പറയുന്നു.