ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊലപ്പെട്ട റെജിയുടെ എടപ്പുഴയിലുള്ള വീട് സണ്ണിജോസഫ് എംഎൽഎ സന്ദർശിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധവും വേദനയും അറിയിച്ചു. കൊട്ടിയൂർ , ആറളം ഫാമിൽ നാല് മാസത്തിനിടയിൽ നാല് ആളുകളാണ് കാട്ടാനയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരവും തൊഴിലും നൽകുവാനും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയേയും വനം മന്ത്രിയേയും നിവേദക സംഘങ്ങളോടൊപ്പം കാണുകയും വന്യമൃഗശല്യത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആവശ്യമായ പരിഹാര നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടല്ല. വന്യമൃഗശല്യം തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും മരണപ്പെട്ടവരുടെ ആശ്രിതർക്ക് ന്യായമായ നഷ്ടപരിഹാരവും ബന്ധപ്പെട്ടവർക്ക് തൊഴിലും നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് എംഎൽഎ യുടെ നേതൃത്വത്തിൽ 10 ന് രാവിലെ 10 മണിക്ക് ഇരിട്ടി വൈൽഡ് ലൈഫ് ഡിഎഫ്ഒയുടെ ഓഫീസിനു മുന്പിൽ ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട റെജിയുടെ വീട് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ പി.കെ ജനാർദനൻ, തോമസ് വർഗീസ്, ബൈജു വർഗീസ്, പി.സി.ജോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു’
റെജിയുടെ വീട് എംഎൽഎ സന്ദർശിച്ചു
01:46 AM Apr 07, 2017 | Deepika.com