പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യപ്രശ്നം പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു. നേവിയുടെ നിലവിലുള്ള മാലിന്യ പ്ലാന്റിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനൊപ്പം ആവശ്യമെങ്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കണമോ എന്നുള്ള കാര്യവും സമിതി പരിശോധിച്ചു റിപ്പോർട്ട് നൽകും.
കഴിഞ്ഞ മാസം 30ന് പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ നേവല്‍ അധികൃതരും വകുപ്പുതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാന പ്രകാരമാണ് വിദഗ്ദ സമിതിയെ നിയോഗിച്ചത്. വിദഗ്ദ സമിതിയുടെ നിർദേശം എന്തായാലും അംഗീകരിക്കാമെന്നു നേവല്‍ അധികൃതർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവ് ഡോ.എം.സി.ദത്തന്, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചെയര്മാന് കെ.സജീവന് എന്നിവര്‍ ചെയര്മാന്മാരും വരങ്ങല് എന്‍ഐടിയിലെ പ്ലാനിംഗ് ഡെവലപ്പ്മെന്റിലെ പ്രഫ. ഡോ. കെ.വി.ജയകുമാര്‍, ഐഐടി ചെന്നൈയിലെ സിവില്‍ എന്‍ജിനിയര്‍ പ്രഫ. ഡോ. ലിഗി ഫിലിപ്പ്, നേവല്‍ അക്കാഡമിയിലെ വിദഗ്ദന് എന്നിവരുൾപ്പെടുന്നതാണ് വിദഗ്ദ്ധ സമിതി.
രാമന്തളി മാലിന്യപ്രശ്നം: സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയോഗിച്ചു
01:40 AM Apr 07, 2017 | Deepika.com