ആറ്റിങ്ങല്‍ : കൺസ്യൂമർ ഫെഡിന്റെ ചില്ലറ മദ്യ വിൽപനശാലയെക്കതിരെ ജനരോഷം ശക്തമാകുന്നു. സ്ത്രീകളുൾപ്പെടെ നൂറോളം പേരാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാത്രിയും പകലുമായി സമരത്തിൽ പങ്കെടുക്കുന്നത്.
തോട്ടവാരം തെങ്ങും വിളപുരയിടത്തിലെ ഷെഡിലാണ് മദ്യ വിൽപനശാല തുടങ്ങുവാൻ അധികൃതർ തീരുമാനമെടുത്തത്. എന്നാൽ മദ്യവിൽപനശാലകൾ ആരംഭിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടെ അനുമതി നൽകിയതെന്നാണ് ജനകീയ സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മദ്യചില്ലറ വിൽപനശാല തുടങ്ങാനുദേശിക്കുന്ന സ്ഥലത്തിന് ഇരുനൂറു മീറ്റർ ചുറ്റളവിൽ കാവുകൾ ക്ഷേത്രങ്ങൾ ഇവയൊക്കെയുണ്ടെങ്കിലും ഇവയൊന്നും കണക്കിലെടുത്തിട്ടില്ല.
ജനസാന്ദ്രത കൂടിയ ഈ പ്രദേശത്ത് ജനത്തിന്റെ സ്വൈരജീവിതത്തിനു തടസമായിത്തീരും ഇതെന്നും അവർ പറയുന്നു. നഗരസഭാ കൗൺസിലർ ആർ.എസ്. പ്രശാന്ത്, സമരസമിതി കൺവീനർ മുരളീധരൻ, മുൻ കൗൺസിലർമാരായ സുമാ മണി, ജലജകുമാരി, പ്രഭാകരൻ, റെജു തോട്ടവാരം, അജിത് പ്രസാദ്, ശ്യം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മദ്യ വിൽപനശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
01:36 AM Apr 07, 2017 | Deepika.com