അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വലഞ്ഞ് ആംഗനവാടികൾ

01:36 AM Apr 07, 2017 | Deepika.com
എസ് .രാജേന്ദ്രകുമാർ
വിഴിഞ്ഞം: അടിസ്ഥാന സൗകര്യ ങ്ങൾ പോലുമില്ലാതെ വലഞ്ഞ് ആംഗനവാടികൾ. കൊടുംവേനലിൽ ഫാൻ പോലുമില്ലാത്ത ഇടുങ്ങിയ ഒറ്റമുറി കെട്ടിടങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുന്ന കുട്ടികളുടെ ദുരിതം അധികൃതർ തിരിച്ചറിയാതെ പോവുകയാണ്.
പോഷകാഹാരം നൽകാനെന്ന പേരിൽ കുട്ടികൾക്ക് വേനൽ അവധി നിഷേധിക്കുന്ന അധികൃതർ ആംഗനവാടികളിൽ വാടിത്തളർന്നിരിക്കുന്ന കുരുന്നുകളുടെ ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. വൈദ്യുതിയില്ലാത്തതും കുടിവെള്ളമില്ലാത്തതുമായ ആംഗൻവാടികളും നാട്ടിലുണ്ട്.
കാലപ്പഴക്കം കാരണം തകർന്ന് വീഴാവുന്ന അവസ്ഥയിലായ കെട്ടിടങ്ങളിൽ നിന്ന് വാടക കെട്ടിടങ്ങളിലേക്ക് മാറിയ ആംഗനവാടികളുടെ അവസ്ഥയും ദയനീയമെന്നാണ് ജീവനക്കാർ പറയുന്നത്.
വെള്ളവും വെളിച്ചവുമില്ലാത്തവയിൽ പോലും രാവിലെ മുതൽ വൈകുന്നേരം വരെ കടുത്ത ചൂടിൽ കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ജീവനക്കാർക്കാണ്.
ചൂട് കടുത്തതോടെ പഠനം ഉച്ചക്കെങ്കിലും അവസാനിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യവും ആരും ചെവികൊണ്ടില്ല.വേനൽ കടുത്തതോടെ കുടിവെള്ളവും ഇല്ലാതായി. തീരദേശങ്ങളിലെ ആംഗനവാടികളാണ് കുടിവെള്ളമില്ലാതെ നരകിക്കുന്നത്.
നഗരപ്രദേശത്തെ കുട്ടികൾക്ക് രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി 60 ഗ്രാം അരി 60 ഗ്രാം ഗോതമ്പ്, 15 ഗ്രാംപയർ, 15 ഗ്രാം കപ്പലണ്ടി ശർക്കര, പത്ത് ഗ്രാം എണ്ണ, ഒരു ഗ്ലാസ് പാൽ ,ഒന്നര രൂപക്ക് പച്ചക്കറിയും നൽകുമ്പോൾ ഗ്രാമപ്രദേശത്തെ കുട്ടികൾക്ക് വെറും 50 ഗ്രാം അരിയും 15ഗ്രാംപയറും ചേർത്തുള്ള കഞ്ഞിയും അൻപത് പൈസയുടെ പച്ചക്കറിയും നൽകും.പാലും മുട്ടയും ഇല്ലെന്ന് മാത്രമല്ല മറ്റ് പോഷകാഹാരത്തിലും കുറവ് വരുത്തി.
സാമൂഹ്യനീതി വകുപ്പ് എന്നാണ്പേരെങ്കിലും വകുപ്പിന്‍റെ അനീതി നഗരത്തിലെയും ഗ്രാമത്തിലെയും കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിൽ പോലുംപ്രകടമാണ്. നാല്പത് കുട്ടികൾ വരെയുള്ള ആംഗനവാടികൾ തീരപ്രദേശത്തുണ്ട്.ഇവരെയെല്ലാം പരിപാലിക്കാൻ ഒരു വർക്കറും ഹെൽപ്പറും മാത്രമാണുള്ളത്.
നിരവധി പരിമിതിക്കുള്ളിൽ നട്ടം തിരിയുന്ന ഇവരുടെ തലയിൽ വാർഷിക കുടുംബ വിവരണ ശേഖരണ ചുമതലയും കൂടി കെട്ടിവച്ചതോടെ ആംഗനവാടികളുടെ പ്രവർത്തനവും താളം തെറ്റിയ നിലയിലാണ്.