ബംഗളൂരു: വിവാദമായആൻഡ്രിക്സ്-ദേവാസ് ഇടപാടുമായിബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവാസ് മൾട്ടി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 79.76 കോടിരൂപയുടെ വസ്തുവകകൾ കണ്ടു കെട്ടി.
സാന്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമ പ്രകാരമാണ് കണ്ടുകെട്ടൽ. കരാർ ഒപ്പിടുന്നതിനു മുന്പ് ക്രിമിനൽ ഗൂഢാലോചന നടത്തി ആൻഡ്രിക്സ് കോടിക്കണക്കിനു രൂപ വിദേശത്തു നിന്നുൾപ്പെടെ സമാഹരിച്ചെന്ന ആരോപണത്തെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
ആൻഡ്രിക്സ് ഇടപാട്: 79 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടി
03:12 AM Mar 01, 2017 | Deepika.com