ന്യൂഡൽഹി: രാജ്യ സ്നേഹത്തെയും സൈനികരോടുള്ള ബഹുമാനത്തെയും ചൊല്ലി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും പ്രതിപക്ഷ നേതാക്കളും ട്വിറ്റർ യുദ്ധത്തിൽ. ഇന്ത്യൻ സൈനികർ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ ഇടതുപക്ഷം ആഘോഷിക്കുകയായിരുന്നു എന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലെത്തി.
ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ആഘോഷിച്ച് ആരാണെന്ന ചോദ്യവുമായാണ് മന്ത്രിക്കു മറുപടിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി ട്വിറ്ററിലെത്തിയത്. ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആർഎസ്എസുകാർ മധുരപലഹാരം നൽകി ആഘോഷിച്ച കാര്യം ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ ആർഎസ്എസ് തലവനായിരുന്ന ഗോൾവൾക്കറിനോട് ചോദിച്ചിരുന്നുവെന്ന് പറഞ്ഞായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.എബിവിപിക്കെതിരെ പ്രതിഷേധം ഉയർത്തിയ കാർഗിൽ രക്തസാക്ഷിയായ ജവാന്റെ മകൾ ഗുർമെഹറിനെതിരെയുള്ള കേന്ദ്രമന്ത്രിയുടെ പരാമർശത്തിനേയും സീതാറാം യെച്ചൂരി കടുത്ത ഭാഷയിൽ വിമർശിക്കുന്നു.
നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവർ ഗുൽമേഹറിനെ ആക്രമിക്കുന്നവർക്ക് ഒപ്പമാണെന്നും യെച്ചൂരി വിമർശിച്ചു.
സംഘപരിവാറിനു തങ്ങളുടെ വാദം ന്യായീകരിക്കാനുള്ള കരുത്തില്ലാത്തതിനാൽ ആക്രമണങ്ങളാണ് എതിർ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും യെച്ചൂരി പറഞ്ഞു.
രാജ്യസ്നേഹത്തെ ചൊല്ലി ട്വിറ്റർ യുദ്ധം
03:12 AM Mar 01, 2017 | Deepika.com