മാലിന്യം നീക്കിയശേഷം തിരികെ പോയ വാഹനം നാട്ടുകാർ തടഞ്ഞു

01:07 AM Apr 07, 2017 | Deepika.com
ചങ്ങനാശേരി: നഗരത്തിലെ മാലിന്യം നീക്കം ചെയ്ത ശേഷം തിരികെ പോയ വാഹനം നാട്ടുകാർ തടഞ്ഞു. ബൈപാസിനു സമീപം വച്ചാണ് നാട്ടുകാർ വാഹനം തടഞ്ഞത്.
സംഭവം അറിഞ്ഞെത്തിയ ചങ്ങനാശേരി എസ്ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം വാഹനം അവിടെനിന്നും മാറ്റി. ഹർത്താൽ ദിനത്തിൽ മറ്റു പ്രശ്നങ്ങളുണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ് വാഹനം അവിടെ നിന്നു മാറ്റിയതെന്ന് എസ്ഐ പറഞ്ഞു. സംഭവത്തിന്‍റെ പേരിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാന പ്രകാരം കൂടുതൽ സ്ഥലം തുറസായി കിടക്കുന്നിടത്ത് ഉടമയുടെ അനുമതിയോടെ മാലിന്യം തള്ളുന്നതിന് തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ മാലിന്യവുമായി പോകുന്ന വാഹനങ്ങൾ തടയാൻ പാടില്ലെന്നു സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു. മാലിന്യം ഇട്ടിട്ട് തിരിച്ചു പോയ വാഹനമാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്.
പോലീസ് എത്തി മാറ്റിയ വാഹനം കൊണ്ടു പോകണമെന്നു നഗരസഭാധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്ഐ അറിയിച്ചു.