ചെന്പ്ര ഫാത്തിമ ഫാംസ് 11ന് തൊഴിലാളികൾ പിടിച്ചെടുക്കും

12:45 AM Apr 07, 2017 | Deepika.com
കൽപ്പറ്റ: രാജ്യസഭാംഗവും മുസ്ലിംലീഗ് നേതാവുമായ പി.വി. അബ്ദുൽവഹാബിന്‍റെ മുഖ്യ ഉടമസ്ഥതയിൽ മേപ്പാടിക്ക് സമീപം ചെന്പ്രയിലുള്ള തേയിലത്തോട്ടം (ഫാത്തിമ ഫാംസ്) തൊഴിലാളികൾ പിടിച്ചെടുക്കും.
തോട്ടം 20 സെന്‍റ് വീതമുള്ള പ്ലോട്ടുകളായി 11ന് രാവിലെ അളന്നുതരിക്കും. തോട്ടം പിടിച്ചെടുത്തതായുള്ള പ്രഖ്യാപനം അന്നു വൈകുന്നേരം മേപ്പാടിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ തൊഴിലാളി നേതാക്കൾ നടത്തും. ഒരു തൊഴിലാളിക്ക് ഒന്ന് എന്ന നിലയിൽ പ്ലോട്ടുകൾ പിന്നീട് കൈമാറും. രണ്ട് തൊഴിലാളികൾ ഉള്ള കുടുംബത്തിനു രണ്ട് പ്ലോട്ടുകൾ ലഭിക്കും.
ഇന്നലെ വൈകുന്നേരം ചെന്പ്രയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലായിരുന്നു തോട്ടം പിടിച്ചെടുക്കാനുള്ള തീരുമാനം.
നേതാക്കളായ പി.ഗഗാറിൻ, കെ. സെയ്തലവി (സിഐടിയു), പി.കെ. അനിൽകുമാർ, എൻ. വേണുഗോപാൽ (ഐഎൻടിയുസി), ടി. ഹംസ (എസ്ടിയു), പി. മുരളീധരൻ (ബിഎംഎസ്), എൻ.ഒ. ദേവസി (എച്ച്എംഎസ്) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
2016 ഒക്ടോബർ 27ന് ഏകപക്ഷീയമായി ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കാൻ മാനേജ്മെന്‍റ് തയാറാകാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി. ഗഗാറിനും പി.കെ. അനിൽകുമാറും പറഞ്ഞു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി 17, 18, 19 തീയതികളിൽ കോട്ടപ്പടി വില്ലേജ് ഓഫീസ് ഉപരോധിക്കുമെന്നും അവർ അറിയിച്ചു.
320 തൊഴിലാളികളാണ് ഫാത്തിമ ഫാംസിലുള്ളത്. തോട്ടം ലോക്കൗട്ട് ചെയ്തതിനു പിന്നാലെ ഇവർ ആരംഭിച്ച സമരം തടുരുകയാണ്. സമരം ഒത്തുതീർക്കുന്നതിനും തോട്ടം തുറന്നുപ്രവർത്തിപ്പിക്കുന്നതിനും ട്രേഡ് യൂണിയൻ നേതൃത്വവും തൊഴിൽ വകുപ്പും മാനേജ്മെന്‍റുമായി ഇതിനകം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ ചർച്ചകൾ വിജയിച്ചില്ല.
തോട്ടം കനത്ത നഷ്ടത്തിലായതിനാൽ തൊഴിലാളികളിൽ കുറെ പേരെ ഒഴിവാക്കണമെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയാകട്ടെ ഒരു തൊഴിലാളിയെ പോലും പിരിച്ചുവിടാൻ അനുവദിക്കില്ലെന്ന നിലപാടിലുമാണ്.
തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്‍റെ സാന്നിധ്യത്തിൽ രണ്ട് തവണ ചർച്ച നടത്തുകയുണ്ടായി. രണ്ടാമത്തെ ചർച്ചയിൽ തോട്ടം തുറക്കാമെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ സമ്മതിച്ചതാണ്. എന്നാൽ പിന്നീട് നിലപാട് മാറ്റി. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അടുത്തിടെ ഫാത്തിമ ഫാംസിന്‍റെ കോഴിക്കോടുള്ള സഹസ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.