സംസ്ഥാനത്തെ ആദ്യ സ്മാർട് ക്ഷീരസംഘം ഉദ്ഘാടനം നാളെ

12:45 AM Apr 07, 2017 | Deepika.com
പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്‍റെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സ്മാർട് ക്ഷീരസംഘത്തിന്‍റെ ഉദ്ഘാടനം ചണ്ണോത്തുകൊല്ലി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നാളെ രാവിലെ 11ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ ജോർജ്കുട്ടി ജേക്കബ് നിർവഹിക്കുമെന്ന് സംഘം പ്രസിഡന്‍റ് വി.ജെ. അഗസ്ത്യ അറിയിച്ചു. കർഷകർക്കുള്ള സ്മാർട് കാർഡ് വിതരണത്തിന്‍റെ ഉദ്ഘാടനം സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസർ ടി. മോഹൻദാസ് നിർവഹിക്കും. പ്രിൻസിപ്പൽ ക്ഷീരപരിശീലന കേന്ദ്രം ഓഫീസർ എം. പ്രകാശ് സ്മാർട് ക്ഷീരസംഘം സെക്രട്ടറിയെ ആദരിക്കും.
ക്ഷീരവികസന വകുപ്പിന്‍റെ നേതൃത്വത്തിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയിട്ടുള്ള സോഫ്റ്റ്‌‌വെയർ ഉപയോഗിച്ചാണ് സ്മാർട് ക്ഷീരസംഘം ഒരുക്കിയത്. കർഷകർക്ക് ഇത് നടപ്പിലാക്കുന്നതോടെ പാലിന്‍റെ ഗുണമേന്മ, വില, അളവ് തുടങ്ങിയ പൂർണമായും കാർഡുകൾ ഉപയോഗിച്ച് ആരുടെയും സഹായമില്ലാതെ പരിശോധിക്കാൻ കഴിയും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരം പദ്ധതി ആരംഭിച്ചത്.
പാൽ അളവ്, കാലിത്തീറ്റ കണക്കുകൾ, പണം വാങ്ങിയ ബാങ്ക്, ട്രാൻസ്ഫർ മുതലായവ എല്ലാ ക്രയവിക്രയങ്ങളും കർഷകർക്ക് സ്മാർട് കാർഡിന്‍റെ സഹായത്തോടെ എസ്എംഎസ് വഴി ലഭിക്കുന്നതിനുള്ള സംവിധാനവും ഇതിലൂടെ നടപ്പിലാക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു.