പുൽപ്പള്ളി: വരൾച്ച രൂക്ഷമായതോടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കടുത്ത ജലക്ഷാമം ഉണ്ടാകുകയും കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയും ചെയ്തിട്ടും വരൾച്ച പ്രതിരോധ പ്രവർത്തങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി.
ജനങ്ങൾ അനുഭവിക്കുന്ന വരൾച്ച കെടുതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെത്തിക്കുന്നതിന് ജനപ്രതിനിധികൾ തയാറാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വരൾച്ചകെടുതി അനുഭവിക്കുന്പോൾ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രിമാരും ജനപ്രതിനിധികളും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഒരു പ്രവർത്തനവും നടത്താറില്ല. കന്നാരംപുഴ, മുദ്ദള്ളിതോട്, കടമാൻതോട് എന്നിവിടങ്ങളിൽ പാഴാകുന്ന ജലം തടഞ്ഞുനിർത്തി സംരക്ഷിക്കുന്നതിന് പദ്ധതികൾ ആരംഭിക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല.
2004ലെ കൊടും വരൾച്ചയ്ക്ക് ശേഷം ഓരോ വർഷവും വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകുമെന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ നാമമാത്ര തടയണകൾ നിർമിച്ച് ജനപ്രതിനിധികൾ കുടിയേറ്റ മേഖലയിലെ കർഷകരെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് കർഷകരുടെ പരാതി.
പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന്
12:44 AM Apr 07, 2017 | Deepika.com