ആലപ്പുഴ: ആലപ്പുഴയിൽ ഇന്ന് നടത്താനിരുന്നകളക്ടറുടെ അന്പലപ്പുഴ താലൂക്കുതല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പർശം നാളത്തേക്കു മാറ്റി. ചില സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തിയതിയിൽ മാറ്റം വരുത്തിയത്. ശനിയാഴ്ച ആലപ്പുഴ എസ്ഡിവി സ്കൂൾ സെന്റിനറി ഹാളിൽ രാവിലെ ഒന്പതു മുതൽ സേവന സ്പർശം പരിപാടി നടക്കും. അന്പലപ്പുഴ താലൂക്കിലെ പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും ജില്ലാ കളക്ടർ വീണ എൻ. മാധവൻ നേരിട്ടു സ്വീകരിക്കും. എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും ശനിയാഴ്ച കൃത്യസമയത്ത് ഹാളിൽ ഹാജരാകണമെന്ന് കളക്ടർ അറിയിച്ചു.
അവസാന പരാതിക്കാരനേയും കണ്ട ശേഷമേ അവസാനിപ്പിക്കൂ. ധനസഹായ വിതരണം, ആനുകൂല്യ വിതരണം, സർവേ പരാതികളുടെ പരിഹാരം എന്നിവ തൽസമയം നടത്തും. എല്ലാ വകുപ്പുകൾക്കും പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ അപേക്ഷകളിൽ അടിയന്തര തീർപ്പാണ് ലക്ഷ്യമിടുന്നത്.
തീർപ്പാക്കാത്ത ഫയലുകൾ കളക്ടർ നേരിട്ടു പരിശോധിച്ച് തീരുമാനം എടുക്കും. രാവിലെ 8.30 മുതൽ പുതിയ പരാതികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. പരാതി നൽകാൻ എത്തുന്നവർക്ക് കുടിവെള്ള വിതരണത്തിനും ലഘുഭക്ഷണ വിതരണത്തിനും സൗകര്യം ഒരുക്കുന്നുണ്ട്.
മങ്കൊന്പ് : ജില്ലാ കളക്്ടറുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സേവനസ്പർശം കുട്ടനാട് താലൂക്കിൽ പത്തിനു നടക്കും. മങ്കൊന്പ് നെല്ലുഗവേഷണ കേന്ദ്രം ഹാളിൽ രാവിലെ ഒന്പതിനാരംഭിക്കുന്ന പരിപാടിയിൽ കുട്ടനാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാവിഷയങ്ങളും ബോധിപ്പിക്കാം. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും, അപേക്ഷകളും കളക്ടർ നേരിട്ടു സ്വീകരിച്ച് തീർപ്പു കൽപ്പിക്കുന്നതാണെന്ന് തഹസീൽദാർ കെ.ചന്ദ്രശേഖരൻനായർ അറിയിച്ചു.
ആലപ്പുഴയിലെ സേവനസ്പർശം നാളേയ്ക്കു മാറ്റി
10:48 PM Apr 06, 2017 | Deepika.com