ആലപ്പുഴ: ജിഷ്ണുപ്രണോയിയുടെ മാതാപിതാക്കൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നടന്ന ഹർത്താലിൽ ഗ്രാമ-നഗരവ്യത്യസമില്ലാതെ കടകന്പോളങ്ങൾ അടഞ്ഞു കിടന്നു. കഐസ്ആർടിസി-സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. നിരത്തുകളിൽ ഇരുചക്രവാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും എണ്ണം കുറവായിരുന്നു. മരണം, ആശുപത്രി, എയർപോർട്ട് എന്നീ ബോർഡുകൾ വച്ച ടാക്സി-സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് വാഹനസൗകര്യമേർപ്പെടുത്തിയത് പല സ്ഥലങ്ങളിൽ നിന്നെത്തിയ വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാർക്ക് സഹായമായി.
മാവേലിക്കരയിൽ കെഎസ്ഇ ബി ഓഫീസിനു നേരെ അക്രമ മുണ്ടായി. അറ സ്റ്റിലാ യവരെ പുറത്തിറക്കാൻ കുറത്തികാട് പോലീസ് സ്റ്റേഷനിലേക്കും പ്രവർത്തകർ തള്ളിക്കയറി. കുടിവെള്ള ടാങ്കറും തടഞ്ഞു. ജില്ലയിൽ പലയിടത്തും വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു.
ആശുപത്രി ആവശ്യങ്ങൾക്കായി ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സജ്ജീവനി പാലിയേറ്റീവ ്കെയർ നഗരത്തിൽ വാഹനസൗകര്യമൊരുക്കിയിരുന്നു. നഗര കേന്ദ്രങ്ങളിലടക്കമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളെ ഹർത്താൽ സാരമായി ബാധിച്ചു. ഹർത്താൽ അവസാനിച്ചതിനു ശേഷമാണ് കഐസ്ആർടിസിയും ജലഗതാഗത വകുപ്പും സർവീസുകൾ നടത്തിയത്.
ആലപ്പുഴ പാസ്പോർട്ട് സേവാകേന്ദ്രമടപ്പിക്കാനെത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പോലീസ് തമ്മിലുണ്ടായ തർക്കം നേരിയ സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോണ്ഗ്രസ് സീവ്യു വാർഡ് മണ്ഡലം സെക്രട്ടറി ഉബൈസിനു ലാത്തിയടിയിൽ പരിക്കേറ്റു. യുഡിഎഫ് പ്രകടനം അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം. പ്രവർത്തകരെ പോലീസ് ലാത്തിവീശിയതറിഞ്ഞ് ഡിസിസി പ്രസിഡന്റ് എം. ലിജു, എ.എ. ഷുക്കൂർ തുടങ്ങിയ നേതാക്കളെത്തി പോലീസുമായി നടത്തിയ ചർച്ചയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാമെന്ന ഉറപ്പു ലഭിച്ചതോടെയാണ് സംഘർഷത്തിനു അയവുവന്നത്. ലാത്തിയടിയിൽ പുറത്തു പരിക്കേറ്റ ഉബൈസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിജെപി നേതൃത്വത്തിൽ തോണ്ടൻകുളങ്ങരയിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. നേതാക്കളായ രഞ്ജിത്ത് ശ്രീനീവാസ്, ജി. വിനോദ്, ആർ. കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. യുഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനം ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ചു. ഹർത്താലിനോടനുബന്ധിച്ച് ജില്ലയിലെ 97 കേന്ദ്രങ്ങളിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി പറഞ്ഞു.
ആലപ്പുഴ ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ലാ ചെയർമാൻ എം. മുരളി, ഡിസിസി പ്രസിഡന്റ് എം. ലിജു, എ.എ. ഷുക്കൂർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സഞ്ജീവ് ഭട്ട്, പി. ഉണ്ണികൃഷ്ണൻ, സുനിൽ ജോർജ്, ടി.വി. രാജൻ, റീഗോ രാജു, ട്രഷറർ റ്റി. സുബ്രഹ്മണ്യദാസ്, ലീഗ് നേതാക്കളായ എ.എം. നൗഫൽ, ബാബു ഷെീരീഫ്, എം. നൗഷാദ്, ആർഎസ്പി നേതാക്കളായ സി.എസ്. രമേശൻ, പി.വി. സന്തോഷ്, പി. മോഹനൻ, ജെഡിയു നേതാക്കളായ നസീർ പുന്നയ്ക്കൽ, എം.കെ. നവാസ്, അസീം വട്ടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
എസ്യുസിഐയുടെ നേതൃത്വത്തിലും പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റിയംഗം എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര: താലൂക്ക് ഓഫീസ്, എസ്ബിഐ എൻആർഐ ശാഖ എന്നിവിടങ്ങിളിൽ ജോലിക്കായി എത്തിയവരെ ഹർത്താൽ അനുകൂലികൾ ജോലിസ്ഥലങ്ങളിൽ നിന്നും ഇറക്കിവിട്ടു. കുടിവെള്ളവുമായി എത്തിയ ലോറികളും പുതിയകാവ് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു നിർത്തി തിരിച്ചയച്ചു. യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കോണ്ഗ്രസ് ഓഫീസിനു മുന്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരംചുറ്റി ബ്ലോക്ക് കോണ്ഗ്രസ് ഓഫീസ് പടിക്കൽ സമാപിച്ചു.
തുറവൂർ: അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി, പെരുന്പളം, പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും കടകന്പോളങ്ങളും ഒന്നും തന്നെ തുറന്നില്ല.
ദേശീയപാതയിലെ അരൂർ, ചന്തിരൂർ, എരമല്ലൂർ, ചമ്മനാട്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, തങ്കി കവല എന്നിവിടങ്ങളിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഹർത്താൽ അനുകൂലികളും വാഹനയാത്രികരും തമ്മിൽ വഴക്കുകളുണ്ടായെങ്കിലും പോലിസിന്റെ സമയോചിതമായ ഇടപെടലുകൾ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി.
കറ്റാനം: ഹർത്താൽ അനുകൂലികളായ യുഡിഎഫ് പ്രവർത്തകർ കറ്റാനം കഐസ്ഇബി സെക്ഷൻ ഓഫീസിൽ വാതിൽ അടിച്ചു തകർത്തു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. ഹർത്താലിനോടനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ ഓഫീസ് തുറന്നിരിക്കുന്നത് കണ്ട് ഓഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ മുറിയുടെ വാതിൽ അടിച്ചു തകർക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കറ്റാനം, ചെന്പകപ്പള്ളി തെക്കതിൽ പ്രിൻസ് ടി.ജോഷ്വ(23), കറ്റാനം, കൊച്ചുവീട്ടിൽ ജോജിജോണ്(24), കറ്റാനം സാമുവേൽ വില്ലയിൽ സഞ്ചു സമാമുവേൽ(26), ആരക്കണ്ടത്തിൽ വടക്കതിൽ അനിൽ അരുണ്(20), കൊപ്പാറ കിഴക്കതിൽ അഖിൽ(27), ഇരുട്ടിപണത്തറയിൽ സെഞ്ചു(23) എന്നിവരെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന അന്പതു പേർക്കെതിരേ കേസെടുത്തതായും എസ്ഐ വിപിൻ അറിയിച്ചു.
അറസ്റ്റ് അറിഞ്ഞെത്തിയ നേതാക്ക·ാരടങ്ങുന്ന സംഘം കുറത്തികാട് പോലീസ് സ്റ്റേഷനിൽ തള്ളിക്കയറി.
യുഡിഎഫ് നേതാക്ക·ാരായ കറ്റാനം ഷാജി, എം.ആർ. രാജു, കുറത്തികാട് രാജൻ, സുധീർ, അയ്യപ്പൻപിള്ള, എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവർത്തകരാണ് പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയത്. തുടർന്ന് മാവേലിക്കര സിഐ പി. ശ്രീകുമാർ സ്ഥലത്തെത്തി യുഡിഎഫ് പ്രവർത്തകുമായി ചർച്ച നടത്തിയതിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോകുകയായിരുന്നു. മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
ചെങ്ങന്നൂർ: ഹർത്താൽ ദിനത്തിൽ നഗരസഭ കൗണ്സിലറുടെ ഭർത്താവിന് മർദനമേറ്റു. ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട് വാർഡ് കൗണ്സിലർ ദേവി പ്രസാദിന്റെ ഭർത്താവ് പ്രസാദിനാ(52)ണ് മർദനമേറ്റത്.
മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ ഇന്നലെ ഉച്ച്ക്ക് ഒരുമണിയോടെ കാറിൽ ആശുപത്രിയിൽ നിന്ന വീട്ടിലേക്കു വരുന്പോൾ മുളക്കുഴ ജംഗ്ഷനിൽ നാലു യുഡിഎഫ് പ്രവർത്തകർ കൈയേറ്റം ചെയ്തത്. പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
ജില്ലയിൽ ഹർത്താൽ പൂർണം
10:48 PM Apr 06, 2017 | Deepika.com