ക്രിമിനൽ കേസുകളിലെ പ്രതിയെ പിടികൂടി

10:45 PM Apr 06, 2017 | Deepika.com
മങ്കൊന്പ് : ക്രിമിനൽ കേസുകളിലടക്കം പ്രതിയായ യുവാവിനെ ദുരൂഹ സാഹസാഹചര്യത്തിൽ പിടികൂടി. ഓച്ചിറ സ്വദേശിയായ സന്തോഷ്(23) നെയാണ് നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ ഒന്പതോടെ കൈനകരി പഞ്ചായത്ത് ജെട്ടിക്കു സമീപത്തുനിന്നാണു യുവാവിനെ കസ്റ്റഡിയിലെടുത്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ ഹർത്താലിനോടനുബന്ധിച്ചു സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ചതിനു ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. കൈനകരി സ്വദേശിയും ഇപ്പോൾ ജയിലിൽ കഴിയുന്നതുമായ ആളെ അന്വേഷിച്ചാണ് യുവാവ് ഇവിടെയെത്തിയതെന്ന് നെടുമുടി പോലീസ് പറഞ്ഞു. പിടിയിലാകുന്പോൾ അന്പലപ്പുഴയിൽ നിന്നും മോഷ്ടിച്ച സൈക്കിളും ഇയാളുടെ കൈവശമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
നെടുമുടി സ്റ്റേഷനിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്തു വരികയാണ്. റെയിൽവേ ട്രാക്കിൽ കല്ലുരുട്ടിവച്ച സംഭവത്തിലും ബൈക്ക് മോഷണ കേസുകളിലും ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു.