കട്ടപ്പന/ തൊടുപുഴ: ജിഷ്ണു പ്രണോയിയുടെ അമ്മക്കു നേരെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ പൂർണം.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കു പ്രകടനം നടത്തിയ കെഎസ് യു പ്രവർത്തകർ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. പിന്നീട്് പോലീസ് ഇവരെ ബലം പ്രയോഗിച്ചു അറസ്റ്റുചെയ്തു നീക്കി. സ്റ്റേഷനിൽ എത്തിച്ചതിനുശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
തൊടുപുഴ: തൊടുപുഴ പട്ടണത്തിൽ കടകന്പോളങ്ങൾ ഇന്നലെ പൂർണമായും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും കഐസ്ആർടിസി ബസുകളും സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും തടസമില്ലാതെ ഓടി. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ചുരുക്കംചില കടകൾ രാവിലെ തുറന്നത് സമരാനുകൂലികൾ അടപ്പിച്ചു. യുഡിഎഫിന്റെയും ബിജെപി, ബിഡിജഐസ് എന്നിവരുടെയും നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
യുഡിഎഫിന്റെ പ്രകടനത്തിനു കെപിസിസി അംഗം സി.പി. മാത്യു, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, മുഹമ്മദ് വെട്ടിക്കൽ, കെ.വി. സിദ്ധാർഥൻ, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, വി.ഇ താജുദ്ദീൻ, എ.എം. ഹമീദ്, എം.എ. കരീം, ചാർലി ആന്റണി, ജിയോ മാത്യു, ടി.ജെ.പീറ്റർ, ജോസ് അഗസ്റ്റിൻ, പി.എൻ.രാജീവൻ, ഇ.ജെ.മുഹമ്മദ് അമീൻ, പി.എസ്.ജബ്ബാർ, നിയാസ് കൂരാപ്പള്ളി എന്നിവർ നേതൃത്വം നൽകി.
കട്ടപ്പന: യുഡിഎഫും ബിജെപിയും ആഹ്വാനംചെയ്ത സംസ്ഥാന ഹർത്താൽ കട്ടപ്പനയിൽ പൂർണം. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. കഐസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങളും ടാക്സികളും അപൂർവമായി സർവീസ് നടത്തി.
ഭൂമി പതിവ് ഓഫിസ് തുറന്നു പ്രവർത്തിച്ചെങ്കിലും സമരക്കാരെത്തി അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ടൗണിൽ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. ഹർത്താലനുകൂലികൾ നഗരത്തിൽ പ്രകടനവും നടത്തി.
നെടുങ്കണ്ടം: യുഡിഎഫ് ആഹ്വാനംചെയ്ത ഹർത്താൽ നെടുങ്കണ്ടം മേഖലയിൽ പൂർണമായിരുന്നു. കടകന്പോളങ്ങളും സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു. ടൂറിസ്റ്റു വാഹനങ്ങളും അപൂർവംചില സ്വകാര്യ വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. നെടുങ്കണ്ടം, ഉടുന്പൻചോല, തൂക്കുപാലം, കൂട്ടാർ, രാമക്കൽമേട്, ബാലഗ്രാം, പാന്പാടുംപാറ, കന്പംമെട്ട് തുടങ്ങിയ സ്ഥലങ്ങളിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു. ഹർത്താൽ പൊതുവേ സമാധാനപരമായിരുന്നു. ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ടുചെയ്തില്ല.
നെടുങ്കണ്ടത്തുനടന്ന പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ജി. മുരളീധരൻ, എം.എൻ. ഗോപി, സേനാപതി വേണു, സി.എസ്. യശോദരൻ, എസ്. ജ്ഞാനസുന്ദരം, ശിവപ്രസാദ് തണ്ണിപ്പാറ, ജോയി ഉലഹന്നാൻ, ഇ.കെ. വാസു, ടോമി കരിയിലക്കുളം, ജിറ്റോ ഇലിപ്പുലിക്കാട്ട്, നൈനാൻ സി. മാത്യു, ഷിഹാബുദീൻ യൂസഫ്, എം.എസ്. മഹേശ്വരൻ, എം.എസ്. ഷാജി തുടങ്ങിയവർ നേതൃത്വംനൽകി.
മൂന്നാർ: യുഡിഎഫ് ഹർത്താൽ മൂന്നാറിൽ ജനജീവിതത്തെ ബാധിച്ചു. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. നിരത്തിലിറങ്ങിയ വാഹനങ്ങളെ സമരാനുകൂലികൾ തടഞ്ഞു. മൂന്നാർ പെരിയവര ജംഗ്ഷനിലും റീജണൽ ഓഫീസ് ജംഗ്ഷനിലും വാഹനങ്ങൾ അൽപനേരം തടഞ്ഞിട്ടശേഷം വിട്ടയയ്ക്കുകയായിരുന്നു.
പീരുമേട്: തോട്ടം മേഖലയിൽ ഹർത്താൽ പൂർണം. വാഹനങ്ങൾ പൊതുവേ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങൾ നിരത്തിലിറങ്ങി. തോട്ടങ്ങളിൽ പണിയുണ്ടായിരുന്നു. പാന്പനാറ്റിലും വണ്ടിപ്പെരിയാറ്റിലും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഏലപ്പാറ അന്പലത്തിൽ ഉത്സവം നടക്കുന്നതിനാൽ ഹർത്താലിൽനിന്നും ഒഴിവാക്കിയിരുന്നു.
കുട്ടിക്കാനം, പീരുമേട്, പാന്പനാർ, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങൾ വിജനമായിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില തീരെ കുറവായിരുന്നു. ജലക്ഷാമം രൂക്ഷമായതിനാൽ കുടിവെള്ളം വിതരണം ചെയ്യുന്ന പിക്കപ്പ് വാനുകൾ സർവീസ് നടത്തി.
ഹർത്താൽ ജില്ലയിൽ പൂർണം
10:29 PM Apr 06, 2017 | Deepika.com