ഭരണം പരാജയം: സിപിഎമ്മിനെതിരേ സിപിഐ

10:01 PM Apr 06, 2017 | Deepika.com
എരുമേലി: മുന്നണിയില്‍ രണ്ടംഗങ്ങളുണ്ടായിട്ടും എരുമേലി ഗ്രാമപഞ്ചായത്തിലെ ഇടത് ഭരണത്തില്‍ പങ്കാളിത്തം ലഭിക്കാതിരുന്ന സിപിഐ കടുത്ത ആരോപണങ്ങളുന്നയിച്ച് ഭരണത്തിനെതിരെ പരസ്യമായി രംഗത്തെത്തി. എല്‍ഡിഎഫ് ഭരണത്തിനെതിരെ പ്രതിപക്ഷമായ യുഡിഎഫ് കാര്യമായ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നിരിക്കയാണ് എല്‍ഡിഎഫിനുളളില്‍ തന്നെ പോര് മറനീക്കി പ്രകടമായിരിക്കുന്നത്.
കഴിഞ്ഞ നാളുകളില്‍ പഞ്ചായത്ത് കമ്മിറ്റികളില്‍ വിയോജനകുറിപ്പുകളുടെ പരമ്പരയായിരുന്നു. ഒരു തീരുമാനവും ഐകകണ്‌ഠേന എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ പത്രസമ്മേളനത്തില്‍ സിപിഐ നേതാക്കള്‍ ആരോപിച്ചു. ഓരുങ്കല്‍ കടവില്‍ കോടതി ഉത്തരവ് പ്രകാരം പഞ്ചായത്തിന് ലഭിച്ച പുറമ്പോക്ക് സ്ഥലത്ത് മരങ്ങള്‍ വെട്ടാന്‍ സ്ഥലം വച്ചിരുന്നയാള്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്രമാണ് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മറ്റെല്ലാ അംഗങ്ങളും ഇതിനോട് വിയോജിക്കുകയായിരുന്നു. പഞ്ചായത്തിലെ താത്ക്കാലിക ഒഴിവുകള്‍ പ്രസിഡന്‍റ് സ്വന്തമായി നിയമനം നടത്തുന്നു. പഞ്ചായത്ത് ഓഫീസില്‍ സിസിടിവിയും പഞ്ചിംഗും ഏര്‍പ്പെടുത്താനുള്ള തീരുമാനം അട്ടിമറിച്ചു. ഒഴക്കനാട് കോളനിയില്‍ പട്ടയം അനുവദിച്ചില്ല. വഴിവിളക്കുകള്‍ ഒന്നും തന്നെ പ്രകാശിപ്പിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ കമ്മിറ്റി മിനിട്‌സ് ക്ലോസ് ചെയ്യാതെ അഴിമതിക്ക് കൂട്ട് നില്‍ക്കുകയാണ്. കെട്ടിട നികുതിയില്‍ വന്‍ കുറവ് വരുത്തി കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു. ആകെ 54ശതമാനം മാത്രമാണ് വാര്‍ഷിക പദ്ധതി നടപ്പിലാക്കാനായത്. വൃദ്ധസദനം, മാലിന്യസംസ്‌കരണപ്ലാന്‍റ്, അറവുശാല എന്നിവകളുടെ പണികള്‍ പൂര്‍ത്തിയാക്കിയിട്ടും വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളോത്സവം നടത്താന്‍ കഴിഞ്ഞിട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് സിപിഐ ഉന്നയിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭരണ പരാജയം മുന്‍നിര്‍ത്തി ശൈലിയില്‍ മാറ്റം വരുത്തണമെന്ന് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പഞ്ചായത്തംഗം വി.പി. സുഗതന്‍, പാര്‍ട്ടി ഭാരവാഹികളായ ടി.എച്ച് ആസാദ്, പി.എം. ഇര്‍ഷാദ്, എം.എന്‍. രാജപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.