ആരോപണം വാസ്തവ വിരുദ്ധം

10:01 PM Apr 06, 2017 | Deepika.com
എരുമേലി: സിപിഐ നേതാക്കള്‍ ഭരണത്തെ കുറ്റം പറയുന്നതിനു പിന്നില്‍ സ്വാർഥ താത്പര്യങ്ങള്‍ക്ക് താന്‍ കൂട്ട് നില്‍ക്കാത്തതിനാലാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ചചെയ്ത് ഐകകണ്‌ഠേനയാണ് കമ്മിറ്റികള്‍ തീരുമാനമെടുത്തിട്ടുള്ളത്. സിസിടിവിയും പഞ്ചിംഗും ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതിന് ശേഷം നടപ്പിലാക്കും. പുറമ്പോക്കിലെ തടി വിഷയത്തില്‍ ഐകകണ്ഠേനയാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്. വൈസ് പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമാവുകയും, സിപിഐയുടെ രണ്ട് അംഗങ്ങളില്‍ വനിതകള്‍ ഇല്ലാത്തത് മൂലം ഭരണത്തില്‍ പ്രാതിനിധ്യം ലഭിക്കാതെ വന്നതിനാലാണ് ഭരണത്തെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം പോലും ഭരണം പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്നിരിക്കെ മുന്നണിയില്‍ അഭിപ്രായം പറയാതെ പരസ്യമായി മുന്നണിയെ അപകീര്‍ത്തിപ്പെടുത്തുന്നത് മുന്നണി സംവിധാനത്തിന് ദോഷകരമാണെന്ന് ടി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.