യുഡിഎഫ് ഹര്‍ത്താല്‍ പൂർണം

10:01 PM Apr 06, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: ജിഷ്ണു പ്രണോയിയുടെ മാതാവിനും കുടുംബത്തിനും നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താൽ താലൂക്കിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും നിരത്തിലിറങ്ങിയില്ല.
അത്യാവശ്യ സർവീസുകളെ ഹർത്താൽ ബാധിച്ചില്ല. ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നില്ല. മിനി സിവിൽ സ്റ്റേഷനിലെ പല സർക്കാർ ഓഫീസുകളും തുറന്നില്ല. താലൂക്ക് വ്യവസായ ഓഫീസ്, ക്ഷീരവികസന ഓഫീസ്, ഫുഡ്ഇൻസ്പെക്ടരുടെ കാര്യാലയം, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, സഹകരണ ഒാഡിറ്റ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, താലൂക്ക് സപ്ലൈ ഓഫീസ് എംപ്ളോയ്മെന്‍റ് എക്സ്ചേ‍ഞ്ച്, സാമൂഹ്യക്ഷേമവകുപ്പ്, പൊതുമരാമത്ത് കെട്ടിട വിഭാഗംഎന്നീ ഓഫീസുകൾ തുറന്നില്ല.
തുറന്ന കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ 70 ജീവനക്കാരിൽ തഹസിൽദാർ ഉൾപ്പടെ20 പേരാണ്ഹാജരായത്. വില്ലേജ് ഓഫീസിൽ ഒന്പതുപേരിൽ മൂന്നുപേർഹാജരായി. പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ ഒരാൾഹാജരായി. ദേശീയ പാത വിഭാഗത്തിൽ രണ്ടുപേർ ഹാജരായി, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം ഓഫീസിൽ ഒരാൾഹാജരായി. ലേബർ ഓഫീസിലും ഒരുജീവനക്കാരൻ ഹാജരായി. ജനറൽ ആശുപത്രിയിലെ ആംബലുൻസിൽ ജീവനക്കാരെയും ഡോക്ടർമാരെയും എത്തിച്ചതിനാൽ ആശുപത്രിയുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിച്ചില്ല. ഒപി വിഭാഗത്തിൽ തിരക്ക് കുറവായിരുന്നു.
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ബേബി വട്ടക്കാട്ടിന്‍റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടരി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം അജ്മൽഖാൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നേതാക്കളായ രഞ്ജു തോമസ് സിബു ദേവസ്യ, റസിലി തേനംമാക്കൽ, പി.വി. ഇർഷാദ്, റഹ്‌മത്തുള്ള, പി.പി.എ. സലാം, നിബു ഷൗക്കത്ത്, എം.കെ. ഷെമീർ, ഫസിലി കോട്ടവാതിൽക്കൽ, പി. അശോക്ദാസ്, നൈസാം, കെ.എസ്. നാസർ, മജീദ്, സുനിൽ സീബ്ലൂ, ഷാജി പെരുന്നേപറന്പിൽ, ഫസിലി പി.എ., രാജു വാളാച്ചിറ, ഷിബിലി മണ്ണാറക്കയം, സുനിൽ, ഷാജി എന്നിവർ നേതൃത്വം നൽകി.
പൊന്‍കുന്നം: ഹര്‍ത്താല്‍ പൊന്‍കുന്നം മേഖലയിലും പൂര്‍ണമായിരുന്നു. എവിടെയും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.പൊന്‍കുന്നം, ചിറക്കടവ്, വാഴൂര്‍, പള്ളിക്കത്തോട് മേഖലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ഹാജര്‍നില നന്നേ കുറവായിരുന്നു. പ്രധാന കവലകളിലെല്ലാം പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു.
മുണ്ടക്കയം: ഹർത്താലിനോടനുബന്ധിച്ച് യുഡിഎഫ് പ്രവർത്തകർ മുണ്ടക്കയത്ത് പ്രകടവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നൗഷാദ് ഇല്ലിക്കൽ നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡന്‍റ് റോയി കപ്പലുമാക്കൽ ബോബി കെ. മാത്യു, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് റഷീദ് കടവുകര, കെപിസിസി നിർവാഹക സമിതി അംഗം രാജൻ പെരുന്പായിക്കാട്ട്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. രാജു, മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് ഷീബ ഡിഫൈൻ, ബെന്നി ചേറ്റുകുഴി, അരുൺ കോക്കാപ്പള്ളി, ഷാജി തട്ടാംപറന്പിൽ, കെ.കെ. ജനാർദനൻ, കെ.കെ. രമേശൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ, എ. നവാസ്, സഖറിയാ ചിലന്പിക്കുന്നേൽ, ഷമീർ വരിക്കാനി തുടങ്ങിയവർ നേതൃത്വം നൽകി.