പിറവം: പാഴൂർ ആറ്റുതീരം പാർക്കിന്റെ തുടർവികസനത്തിനായി 1.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അറിയിച്ചു. നിലവിലുള്ള പാർക്കിനോടനുബന്ധിച്ച് വാക്വേയുടെ പൂർത്തീകരണമാണ് തുകകൊണ്ട് ഉദ്ദേശിക്കുന്നത്.
നേരത്തെ 40 ലക്ഷം രൂപ ചെലവഴിച്ച് പുഴയുടെ തീരത്ത് പാർക്കും വാക്വേയും പൂർത്തിയാക്കിയിരുന്നു. 125 മീറ്ററാണ് നിലവിലുള്ള വാക്വേയുടെ നീളം. ഇതിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കടകംപിള്ളി സുരേന്ദ്രന് പാർക്കിന്റെ വികസനം പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നതായി ചെയർമാൻ പറഞ്ഞു. ഇതേത്തുടർന്നാണ് നിർമാണം പൂർത്തിയാക്കാൻ 1.5 കോടി രൂപ അനുവദിച്ചത്. ആധുനീക രീതിയിൽ കുളിക്കടവും ബോട്ട് ജെട്ടിയും നിർമിക്കുന്നുണ്ട്. ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ ടൂറിസം മുൻനിർത്തി സംസ്ഥാന ടൂറിസം വകുപ്പിൽനിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വാർഡ് കൗണ്‍സിലർമാരായ ജിൽസ് പെരിയപ്പുറം, വത്സല വർഗീസ് എന്നിവർ അറിയിച്ചു.
പാഴൂർ ആറ്റുതീരം പാർക്കിന് ഒന്നരക്കോടി അനുവദിച്ചു
01:32 AM Apr 06, 2017 | Deepika.com