ചിട്ടി സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി

01:30 AM Apr 06, 2017 | Deepika.com
കൂത്താട്ടുകുളം: സ്വകാര്യ ചിട്ടി സ്ഥാപനത്തിലേക്ക് ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി പ്രവർത്തകർ മാർച്ച് നടത്തി. ഇടപാടുകാരിൽ നിന്നു മുതലും കൊള്ളപ്പലിശയും വാങ്ങിയെടുത്ത ശേഷം ഈട് നൽകിയ ചെക്ക് നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പിന്നീട് അതുപയോഗിച്ച് ചെക്ക് കേസിൽ കുടുക്കി വൻതുക തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.
ചിട്ടി സ്ഥാപനം തുടങ്ങുന്നതിനു മുന്പ് ഇയാൾ അനധികൃതമായി നടത്തിവരുന്ന ഫൈനാൻസ് കന്പനിയിൽ നിന്ന് 60 ശതമാനത്തിനു മുകളിൽ അമിത പലിശയ്ക്ക് വായ്പയെടുത്തവരാണ് കള്ള ചെക്കുകേസുകളിൽ ഇരകളായിട്ടുള്ളത്.
ദളിത് അവകാശ സമരമുന്നണി നേതാവ് വി. ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജോയി പാവേൽ, ജയകുമാർ, പി.എൻ.സദാനന്ദൻ, ബ്രൂണോ ജോർജ്, എ.ബി.പ്രശാന്ത്, വി.സി.ജെന്നി, ബിന്ദു സുനിൽ, ലിനറ്റ് ജെയ്ൻ ബാബു, എ.ടി.ബൈജു, പി.കെ.വിജയൻ, പി.ജെ. മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരകൾക്കെതിരായ കേസുകൾ പിൻവലിക്കാത്തപക്ഷം സ്ഥാപന ഉടമയുടെ വസതിക്കുമുന്പിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.