ന്യൂഡൽഹി: എടിഎമ്മിൽനിന്നു വീണ്ടും 2000 രൂപയുടെ കള്ളനോട്ട്. ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിലെ എസ്ബിഐ എടിഎം കൗണ്ടറിൽ നിന്നു ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ അച്ചടിച്ച 2,000 രൂപയുടെ കള്ളനോട്ട് കിട്ടിയതിന് പിന്നാലെ ഗാസിയാബാദിലെ എടിഎമ്മിൽനിന്നും സമാനമായ കള്ളനോട്ടുകൾ ലഭിച്ചു.
സിദ്ധാർത്ഥ് ശശയ്കാറാണ് തനിക്കും കള്ളനോട്ടുകൾ കിട്ടിയതായി വ്യക്തമാക്കിയത്. ജനുവരി 24നായിരുന്നു സംഭവം. നോട്ടുമായി താൻ ബാങ്ക് മാനേജരെ സമീപിച്ചെങ്കിലും ഇത് എടിഎമ്മിൽ നിന്ന് ലഭിച്ചതല്ലെന്ന ന്യായം പറഞ്ഞ് നോട്ട് മാറ്റിത്തന്നില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു. ഇപ്പോൾ സംഗം വിഹാറിൽ ഇതെ കള്ളനോട്ട് കണ്ടെത്തിയതായി വാർത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധാർഥ് ഇതുമായി പോലിസിനെ സമീപിച്ചത്.
ഇന്ദിരാപുരം ഗയ്ൻകാന്തിലെ എസ്ബിഐ എടിഎമ്മിൽ നിന്നാണ് സിദ്ധാർഥ് 2000 രൂപ
പിൻവലിച്ചത്. കിട്ടിയ നോട്ട് കണ്ട താൻ അന്തംവിട്ടു പോയെന്ന് സിദ്ധാർഥ് പറയുന്നു. ആദ്യം നോട്ട് എടിഎമ്മിലെ ഗാർഡിനെ കാണിച്ചു. പിന്നീട് അതുമായി ബ്രാഞ്ച് മാനേജരെ കണ്ടു. എന്നാൽ, ഈ നോട്ട് തങ്ങളുടെതല്ലെന്നാണ് മാനേജർ വ്യക്തമാക്കിയത്. നോട്ടുകളെല്ലാം എടിഎമ്മിൽ നിറയ്ക്കുന്നതിന് മുന്പ് പരിശോധിച്ചതായും മാനേജർ രേഖാമൂലം അവകാശപ്പെട്ടു. ജോലിക്ക് പോകാതെ വീട്ടിലെത്തി തന്റെ ബന്ധുവിനോട് കാര്യം പറഞ്ഞു. തുടർന്ന് ബന്ധു എസ്ബിഐയുടെ ഇമെയിലിൽ പരാതി അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഫലമൊന്നുമുണ്ടാകില്ലെന്ന് തോന്നിയതു കൊണ്ടാണ് പോലീസിനെ സമീപിക്കാതിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
സംഗം വിഹാറിലെ എടിഎമ്മിൽ നിന്ന് ഇതേ നോട്ടുകൾ ലഭിച്ചത്. നോട്ടുകളിൽ സുരക്ഷാ അടയാളങ്ങളുടെ സ്ഥാനത്തു നിറയെ പരിഹാസങ്ങളാണുള്ളത്. ഹിന്ദി ലിപിയിൽ ഭാരതീയ മനോരഞ്ചൻ ബാങ്ക് എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ വ്യാജനോട്ട് എന്നു തോന്നിക്കുന്ന 2,000ന്റെ കറൻസികളാണിത്. നോട്ടുകളിലെ സീരിയൽ നന്പർ എല്ലാം 000000 ആണ്. രൂപ അടയാളമില്ല. റിസർവ് ബാങ്ക് മുദ്രയ്ക്കു പകരം പി.കെ മുദ്രയുള്ള നോട്ടിൽ രണ്ടായിരം രൂപയ്ക്ക് തുല്യമായ മൂല്യം നൽകുമെന്ന ഗവർണറുടെ പ്രസ്താവനയ്ക്കു പകരം ഇതിനു തുല്യമായ കൂപ്പണ് നൽകുമെന്നാണു പറയുന്നത്. രൂപയുടെ ചിഹ്്നമില്ല. ആർബിഐ മുദ്രയുടെ സ്ഥാനത്ത് പികെ സീലാണുള്ളത്. ഗവർണറുടെ ഒപ്പില്ല. സംഭവത്തിനു പിന്നിൽ നിയമലംഘനം വിനോദമായെടുത്തവരുടെ പങ്കാണ് സംശയിക്കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. ഇതു സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. തങ്ങളുടെ എടിഎമ്മുകളിലെ നിലവിൽ നിറച്ച നോട്ടുകൾ പരിശോധിക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
എടിഎമ്മിൽനിന്നു വീണ്ടും 2000 രൂപയുടെ കള്ളനോട്ട്
01:35 AM Feb 24, 2017 | Deepika.com