തിരുവല്ലം പിഎച്ച്സിയിൽ ഡോക്ടറില്ല; രോഗികൾ ദുരിതത്തിൽ

11:51 PM Apr 05, 2017 | Deepika.com
വിഴിഞ്ഞം: തിരുവല്ലം പിഎച്ച്സി യിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. വിവിധ അസുഖങ്ങളുടെ ചികിത്സക്കായി നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ പല ദിവസങ്ങളിലുംഡോക്ടറുടെ സേവനം ലഭിക്കുന്നില്ല.
ഡോക്ടർ എവിടെയാണന്ന് ചോദിച്ചാൽ ഫീൽഡിലാണന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. രോഗം ബാധിച്ച് ഡോക്ടറുടെ സേവനം തേടി എത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കാതെ വരുന്നതോടെ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ പലപ്പോഴം വാക്കേറ്റവും പതിവാണ്. പിഎച്ച്സി യിൽ മെഡിക്കൽ ഓഫീസർ ഫീൽഡിൽപോവുകയോ അവധിയിൽ പ്രവേശിക്കുയോ ചെയ്താൽ പകരം എൻആർഎച്ച്എം ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന എൻ ആർ എച്ച് എം ഡോക്ടർ ഇവിടെ നിന്നും മാറി പോയതോടെയാണ് രോഗികൾ ദുരിതത്തിലായത്.
പകരം ഡോക്ടറെ നിയമിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായിട്ടില്ല. തീരദേശ മേഖലയും, കയർ തൊഴിലാളികളും, കരിങ്കൽ തൊഴിലാളികളും അധിവസിക്കുന്ന പ്രദേശത്ത് ദിനവും ഓപി യിൽ നൂറിൽ കുറയാതെ രോഗികളാണ് എത്തുന്നത്. നഗരസഭയുടെ വെള്ളാർ, തിരുവല്ലം, പൂങ്കുളം, പുഞ്ചക്കരി, തുടങ്ങിയ വാർഡുകളിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് തിരുവല്ലം പിഎച്ച്സി രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നതായും അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടിട്ടുണ്ടെന്നും എൻ ആർ എച്ച് എമ്മിന്‍റെ സേവനം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരുവല്ലത്തെ മെഡിക്കൽ ഓഫീസർ ഡോ. ധന്യ ദേവ് പറഞ്ഞു.
ഓപി കളിൽ എത്തുന്ന രോഗികളുടെ തിരക്ക് മാനദണ്ഡമാക്കിയാണ് പിഎച്ച്സികളിൽ ഡോക്ടർ മാരെ നിയമിക്കുന്നതെന്നാണ് എൻ ആർ എച്ച് എം ഡയറക്ടർ ഇൻ ചാർജ് ഡോ. നീത പറയുന്നത്.
എന്നാൽ എൻ ആർഎച്ച് എം നിയമിക്കുന്ന ഡോക്ടർമാരുടെ വേതന കാര്യത്തിൽ യാതൊരു പുരോഗതിയില്ലെന്നും സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ടിക്കുന്നവർക്ക് ഇതിന്‍റെ മൂന്നിരട്ടി ശമ്പളം ലഭിക്കുന്നതിനാൽ പല ഡോക്ടർമാരും എൻആർഎച്ച്എമ്മിന്‍റെ സേവനം ഉപേക്ഷിച്ചുപോകുന്നതാണ് പല പിഎച്ച് സികളിലും ഡോക്ടർമാരില്ലാത്തതിന് കാരണമെന്നാണ് അറിയുന്നത്.