അലരി-ഇടന്പാടം റോഡിന്‍റെ ടാറിംഗിൽ അപാകതയെന്ന് നാട്ടുകാർ പ്രതിഷേധത്തിൽ

11:41 PM Apr 05, 2017 | Deepika.com
കടുത്തുരുത്തി: അലരി-ഇടന്പാടം റോഡിന്‍റെ ടാറിംഗിൽ അപാകതയെന്നു കാണിച്ചു പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്നു ടാറിംഗ് പണികൾ നിർത്തി വച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് എഎക്സ്ഇ സ്ഥലതെത്തി നാട്ടുകാരുമായും ജനപ്രതിനിധിയുമായി സംസാരിച്ചതിനെത്തുടർന്നാണ് പണികൾ പുനരാരംഭിച്ചത്. എന്നാൽ ഉദ്യോഗസ്ഥൻ മടങ്ങിയതിനു പിന്നാലെ കരാറുകാരൻ ടാറിംഗിൽ വീണ്ടും കൃത്രിമം കാണിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. ബ്ലോക്ക് പഞ്ചായത്ത് മെന്പർ ലില്ലിക്കുട്ടി മാത്യു അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്‍റെ ടാറിംഗ് പണികൾ നടത്തിയത്. ഒന്നര ഇഞ്ച് മെറ്റലിന് മുകളിൽ ഒരു ഇഞ്ചോളം കനത്തിൽ കിടന്ന എം സാന്‍റിന് മുകളിൽ എമർഷൻ അടിച്ചാണ് ടാറിംഗ് നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. 20 ഇഞ്ച് മെറ്റൽ ഉപയോഗിക്കാതെ 12 എംഎം മെറ്റലാണ് ടാറിംഗിന് ഉപയോഗിച്ചതെന്നും നാട്ടുകാർ പറയുന്നു.
ഇതോടെയാണ് നാട്ടുകാർ പഞ്ചായത്തംഗം അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ടാറിംഗ് പണികൾ തടസപ്പെടുത്തിയത്. ആവശ്യമായ അളവിൽ സാധനസാമഗ്രികൾ ഉപയോഗിക്കാതെ കനം കുറച്ചാണ് ടാറിംഗ് നടത്തിയതെന്നും വാർഡ് മെന്പർ അനിൽകുമാർ ആരോപിച്ചു. പണിയിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബഹളം വച്ചതോടെ പണി ഉപേക്ഷിച്ചു മടങ്ങുമെന്ന് കരാറുകാരൻ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപാകതകൾ ഇല്ലാതെ പണികൾ നടത്താമെന്നു ഉറപ്പ് നൽകിയത്. എന്നാൽ ഉദ്യോഗസ്ഥർ മടങ്ങിയതോടെ ഓടിച്ചിട്ടു പണികൾ അവസാനിപ്പിച്ചു മുകളിൽ എംസാന്‍റ് വാരി വിതറി കരാറുകാരൻ മടങ്ങിയെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ ടാറിംഗ് ഇളകി തുടങ്ങിയെന്നും എസ്റ്റിമേറ്റനുസരിച്ചു റോഡ് പുനർ നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.