കടുത്തുരുത്തി: സ്വകാര്യവ്യക്തിയുടെ പറന്പിൽ പെരുന്പാന്പിന്റെ മുട്ടകൾ കണ്ടെത്തി. കഐസ്ഇബിയുടെ നേതൃത്വത്തിൽ നടക്കുന്ന പണികൾക്കായി ജീവനക്കാർ കാട് വെട്ടിത്തെളിച്ചപ്പോളാണ് പഴക്കം ചെന്ന 11 മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുട്ടകൾ പെരുന്പാന്പിന്േറതാണെന്നു മനസിലായത്.
മുട്ടകളിലൊന്ന് പൊട്ടിയ നിലയിലാണ്. എന്നാൽ പരിസരത്തൊന്നും പാന്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കടുത്തുരുത്തി പഞ്ചായത്തിലെ അഞ്ചാം വാർഡ് അലരിയിൽ വലിയതോടിന്റെ പരിസരത്താണ് മുട്ടകൾ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പ്രദേശത്ത് എത്തിയ പാന്പിന്േറതാകാം മുട്ടകളെന്ന് നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്പ് മാഞ്ഞൂർ സൗത്തിൽ 20 മുട്ടകളുമായി അടയിരുന്ന പെരുന്പാന്പിനെ നാട്ടുകാർ അറിയിച്ചതുനുസരിച്ചു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
പെരുന്പാന്പിന്റെ മുട്ടകൾ കണ്ടെത്തി
11:41 PM Apr 05, 2017 | Deepika.com