കൈതച്ചക്ക പറിക്കുന്നതിനിടെ വീട്ടമ്മ കിണറ്റിൽ വീണു

10:22 PM Apr 05, 2017 | Deepika.com
കടുത്തുരുത്തി: കൈതത്തോട്ടത്തിൽ പണികൾ ചെയ്യുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു വീട്ടമ്മയ്ക്കു പരിക്കേറ്റു. ഇരുപതടിയോളം താഴ്ച്ചയുള്ള കിണറ്റിലെ പാറക്കെട്ടിലേക്കാണ് വീണതെങ്കിലും പരിക്കുകളോടെ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാന്പാക്ക് കൊറ്റന്പിപറന്പിൽ സുമ മനോജ് (42) ആണ് കിണറ്റിൽ വീണത്. ഇന്നലെ രാവിലെ 10.30 ഓടെ കാട്ടാന്പാക്കിലാണ് സംഭവം.
വീഴ്ച്ചയിൽ നടുവിന് പരിക്കേറ്റിനെ തുടർന്ന് എഴുന്നേൽക്കാൻ പോലുമാവാതെ കിണറ്റിൽ കിടന്ന സുമയെ കടുത്തുരുത്തിയിൽനിന്നും ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്. സ്വകാര്യ വ്യക്തിയുടെ പറന്പിൽ കൈതചക്ക പറിക്കുന്നതിനിടെയിലാണ് അപകടം. കൂടെയുണ്ടായിരുന്ന സ്ത്രീയാണ്സുമ കിണറ്റിൽ വിവരം നാട്ടുകാരെ അറിയിച്ചത്.
20 അടിയോളം താഴ്ച്ചയുണ്ടായിരുന്നെങ്കിലും കിണറ്റിൽ പേരിന് മാത്രമെ വെള്ളം ഉണ്ടായിരുന്നുള്ളു. നടുവിന് പരിക്കേറ്റ സുമയെ കുറവിലങ്ങാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസും സ്ഥലതെത്തിയിരുന്നു.